Try GOLD - Free
മുടി വരും വീണ്ടും
Vanitha
|October 26, 2024
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട

മുടി കൊഴിച്ചിൽ അലട്ടുന്ന സുഹൃത്തിനെ കണ്ടാൽ മുടിയുടെ ഉള്ളു വല്ലാതെ കുറഞ്ഞല്ലോ, ഡോക്ടറെ കണ്ടോ എന്നൊക്കെ ആയിരുന്നു പഴയ ചോദ്യങ്ങൾ. പക്ഷേ, ഇപ്പോഴതു മാറി. മുടി കൊഴിച്ചിലിന് പിആർപി ട്രീറ്റ്മെന്റ് ചെയ്തുനോക്കൂ' എന്ന നിർദേശമാണ് ഇന്നു സുപരിചിതം. പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) ട്രീറ്റ്മെന്റ് വഴി ഇടതൂർന്ന മുടി സ്വന്തമാക്കുന്നവരുടെ എണ്ണവും വർധിച്ചു. പക്ഷേ, ഇതു സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്.
മുടി കൊഴിഞ്ഞു തുടങ്ങുമ്പോഴേ പിആർപി വേണോ? ഏതു മുടി കൊഴിച്ചിലും പരിഹരിക്കാനാകുമോ? പിആർപി ചെയ്താൽ കൊഴിഞ്ഞു പോയ മുടി വീണ്ടും വരുമോ? പാർശ്വഫലങ്ങൾ ഉണ്ടാകില്ലേ? അങ്ങനെ ചോദ്യങ്ങൾ പലത്. ഇനി നമുക്ക് പിആർപി ട്രീറ്റ്മെന്റ് എന്താണെന്നു വിശദമായി അറിയാം.
മുടി കൊഴിച്ചിലെല്ലാം ഒന്നല്ല
മുടി കൊഴിച്ചിൽ പല തരമുണ്ട്. കാരണങ്ങളും പലതാണ്. വൈറ്റമിൻ ഡി, അയൺ, വൈറ്റമിൻ ബി12, പ്രോട്ടീൻ, ബയോട്ടിൻ എന്നിങ്ങനെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ട അവശ്യപോഷകങ്ങളുടെ കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഓട്ടോഇമ്യൂൺ രോഗങ്ങൾ, പലതരം വൈറൽ, ഫംഗൽ ഇൻഫെക്ഷനുകൾ, മാനസികസമ്മർദം, തെറ്റായ ജീവിതശൈലി, പാരമ്പര്യം എന്നിവയൊക്കെയും മുടി കൊഴിച്ചിലിലേക്കു നയിക്കാം. അതിനാൽ മുടി കൊഴിഞ്ഞു തുടങ്ങുമ്പോൾ കാരണം കണ്ടെത്തി ചികിത്സിക്കലാണു പ്രധാനം.
ആൻഡ്രോജെനിക് അലോപേഷ്യ പാറ്റേൺ ബാൾഡ്നെസ് അഥവാ കഷണ്ടി എന്ന അവസ്ഥ ഇപ്പോൾ ചെറുപ്പക്കാരിൽ പോലുമുണ്ട്. മുൻപ് 40- 45 വയസ്സിനു ശേഷം കണ്ടിരുന്ന കഷണ്ടി 25 വയസ്സിൽ തന്നെ പലരിലും പ്രകടമാകുന്നു. മുടി കൊഴിച്ചിൽ ആത്മവിശ്വാസം കെടുത്തുന്ന കഷണ്ടിയായി മാറുന്നതു വൈകിപ്പിക്കാൻ പിആർപിയിലൂടെ കഴിയും. വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ഏരിയേറ്റ സ്വയം പ്രതിരോധ (ഓട്ടോ - ഇമ്യൂൺ) അവസ്ഥ മൂലം സംഭവിക്കുന്നതാണ്. അലോപേഷ്യ ഏരിയേറ്റയുടെ ആദ്യ ഘട്ടങ്ങളിലും പിആർപി ഫലവത്താണ്. ഈയടുത്തായി മിക്കവരിലും കാണുന്ന ഒന്നാണ് വൈറൽ ഇൻഫെക്ഷനും മറ്റും വന്നു മൂന്നു മാസത്തിനു ശേഷമുള്ള മുടികൊഴിച്ചിൽ. ഇത്തരം മുടികൊഴിച്ചിലിനും പിആർപി ഗുണകരമാണ്. പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിലിനും പിആർപി ബെസ്റ്റ് ഓപ്ഷനാണ്. എന്നാൽ പാലുട്ടുന്ന ഘട്ടത്തിലാണ് ചികിത്സ തേടുന്നതെങ്കിൽ എല്ലാ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കാൻ കഴിയില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കുക.
This story is from the October 26, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size