Try GOLD - Free
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha
|September 14, 2024
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓരോ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓരോ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബസിങ് ഇഞ്ച് സ്റ്റോൺസ് പേരന്റിങ് എന്ന ടാഗുമിട്ട് അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അടുത്തിടെ ട്രെൻഡായ ഇഞ്ച് സ്റ്റോൺസ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
ഓരോ ചുവടും മുന്നോട്ട്
ഓർമയില്ലേ, പൊന്നോമനക്കുഞ്ഞിന്റെ ആദ്യത്തെ ചുവടുകൾ.. ആദ്യമായി അമ്മേ എന്നു വിളിച്ചത്... കുഞ്ഞു വളരുകയാണല്ലോ എന്നു മനം നിറഞ്ഞ നാളുകൾ. കുട്ടികളുടെ വളർച്ചാവികാസം കൃത്യമാണോയെന്നു തിരിച്ചറിയാൻ നാഴികക്കല്ലുകൾ (മൈൽസ്റ്റോൺ) എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
വളർച്ചയിലുള്ള താമസം തിരിച്ചറിയാനും വേണ്ട പരിഹാരം സ്വീകരിക്കാനും നാഴികക്കല്ലുകൾ അളവുകോലാക്കാനാകും. ശാരീരികം, ബുദ്ധിപരം, സാമൂഹികം, വൈകാരികം, ഭാഷാപരം, ഇന്ദ്രിയപരം ഇങ്ങനെ ഓരോ മേഖലയിലെയും വളർച്ചാവികാസമാണു പ്രധാന നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നത്. ഈ നാഴികക്കല്ലുകൾ നേടിയെടുക്കാനുള്ള ചെറുചുവടുകളാണ് ഇഞ്ച് സ്റ്റോൺസ് നടക്കുകയെന്ന പ്രധാന നാഴികക്കല്ലിലേക്കെത്തണമെങ്കിൽ തനിയെ ഇരിക്കുക, പിടിച്ചു നിൽക്കുക തുടങ്ങിയവയിൽ ആദ്യം മികവു നേടേണ്ടതുണ്ട്. ഈ ഓരോ ഘട്ടവും ഇഞ്ച് സ്റ്റോൺസ് ആണ്. നാഴികക്കല്ലുകളിലെത്താൻ കാലതാമസം നേരിടുന്ന കുട്ടികളെ മികവോടെ മുന്നോട്ടു നീങ്ങാൻ ഈ പേരന്റിങ് ശൈലി സഹായിക്കും.
ഭിന്നശേഷിയുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നതു പോലും വലിയ നേട്ടമായാണു മാതാപിതാക്കൾ കണക്കാക്കാറ്. ഇത്തരം ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കുന്നത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കും. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാനാണു വിദഗ്ധർ ഇഞ്ച്സ്റ്റോൺസ് പേരന്റിങ് ശൈലി ആവിഷ്കരിച്ചത്.
സ്കൂൾ കാലത്തിലെത്തുമ്പോൾ ഈ കുട്ടികൾക്കു ശിക്ഷാരീതികൾക്കു പകരം പ്രോത്സാഹനമേകി പഠന മികവ് ഉറപ്പാക്കാനും നാഴികക്കല്ലുകൾ പൂർത്തിയാക്കാനും ഈ രീതി സഹായിക്കും.
പഴയകാലത്തെ പേരന്റിങ് രീതിയിൽ കുട്ടികൾക്കു മുതിർന്നവരിൽ നിന്നു വേണ്ട അംഗീകാരവും പ്രോത്സാഹനവും കിട്ടിയിരുന്നില്ല. ഈ രീതിക്കു പകരം മാനസികവും ശാരീരികവുമായ വളർച്ചാവികാസം പ്രോത്സാഹിപ്പിക്കാൻ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി പ്രയോജനപ്പെടുത്താനാകും. ഈ ഗുണങ്ങൾ മനസ്സിലാക്കിയാണു പുതിയ തലമുറ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി സ്വന്തമാക്കിയത്.
This story is from the September 14, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
