Try GOLD - Free
മഞ്ഞിൽ വിരിഞ്ഞു മഞ്ഞുമാതാ
Vanitha
|December 23, 2023
മഞ്ഞുമാതാവിലുള്ള അചഞ്ചലമായ വിശ്വാസമാണ് പള്ളിപ്പുറം കാരുടെ ബലം. ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്ന പള്ളിപ്പുറത്തെ അവർ ലേഡി ഓഫ് സ്നോ ബസിലിക്കയുടെ അറിയാക്കഥകളിലൂടെ...

കൂപ്പ് കൈ പോലുള്ള ഇരുപതു സ്തൂപികകൾക്കു നടുവിലായി ആകാശം തൊട്ടു നിൽക്കുന്ന പരിശുദ്ധ മഞ്ഞുമാതാവിന്റെ തിരുരൂപം. മാതാവിന്റെ പാദങ്ങളിൽ മുത്താൻ കൊതിച്ചു പുലരി മഞ്ഞും വെൺമേഘങ്ങളും. എറണാകുളം വൈപ്പിൻകരയിലെ പള്ളിപ്പുറത്ത്, മഞ്ഞുകൊണ്ടു പണിതതോ എന്നു തോന്നിക്കുന്ന, ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് സ്നോ എന്ന ദേവാലയം പ്രഭാതസൂര്യന്റെ പ്രഭയേറ്റു തിളങ്ങി.
പ്രാർഥിക്കുന്നതെന്തും അലിവോടെ അരുളുന്ന മഞ്ഞുമാതാവിനെ തേടി വരാത്ത ഭക്തർ കുറവ്. തിരുനൊവേനയിൽ നിന്നുള്ള വരികൾ മൂളി, വൃദ്ധയായൊരമ്മ വന്ദിച്ചെഴുന്നേൽക്കുമ്പോൾ ആ വരികൾ ഇങ്ങനെ തെളിഞ്ഞു.
“പള്ളിപ്പുറത്തെഴും കാരുണ്യ ദായികേ
പരിശുദ്ധ മഞ്ഞു മാതാവേ,
ഉണ്ണിയെ താരാട്ടു പാടിയ കൈകളാൽ
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കേണമേ...''
പള്ളിയില്ലാ പള്ളിപ്പുറം
എറണാകുളത്തെ പള്ളിപ്പുറം എന്ന പ്രദേശത്തെ മലയാളികൾ എളുപ്പമോർക്കുന്നത് രണ്ടു പേരുകളിലാണ്. ഒന്ന് സാക്ഷാൽ മഞ്ഞു മാതാവാണെങ്കിൽ മറ്റൊരാൾ കുട്ടിക്കവിതയുടെ നെയ്ത്തുകാരൻ സിപ്പി പള്ളിപ്പുറം.
ബാലമാസികകളിൽ ഈ പേര് വായിക്കാതെ വളർന്നവർ ഇല്ലെന്നു തന്നെ പറയാം. കഥയും പാട്ടും പാഠങ്ങളും കൊണ്ടു കുട്ടികളുടെ മനസ്സിനും മസ്തിഷ്കത്തിനും തെളിച്ചമേകിയ സിപ്പി മാഷ് തിരക്കുകളൊക്കെ മാറ്റിവച്ചു മഞ്ഞു മാതാവിന്റെ കഥ പറയാനെത്തി.
പൊതുവെ ധ്യാനലീനമായിരിക്കുന്ന പള്ളിയും പരിസരവും ക്രിസ്മസ് ആയാൽ ആഘോഷത്തിന്റെ ആവേശത്തിലാകും. നക്ഷത്രവിളക്കുകളും തോരണങ്ങളും അണിഞ്ഞു രാജകുമാരിയാകും. സിപ്പി മാഷ് ഓർമകളിലേക്കു വഴുതി.
“എന്റെ കുടുംബത്തിൽ നടക്കുന്ന മാമോദീസ മുതൽ എല്ലാ ചടങ്ങുകളും അമ്മയുടെ സമക്ഷത്തിലാണ്. കുട്ടിക്കാലത്ത് അപ്പന്റെ കൈപിടിച്ച് എത്തിയ കാലം തുടങ്ങിയുള്ള ഓർമകളാണ് പള്ളിമുറ്റത്ത് ഓടിച്ചാടി നടക്കുന്നത്.
എന്റെ അമ്മയുടെ അമ്മ പാടിത്തന്ന മുത്തശ്ശിപ്പാട്ടുകൾ കേട്ടാണ് കവിതയെഴുത്തിലേക്കു വന്നത്. പരിശുദ്ധ മഞ്ഞു മാതാവിന്റെ ശനിയാഴ്ചകളിൽ നടക്കുന്ന നവനാൾ ജപമെഴുതാനും (നൊവേന) ഭാഗ്യമുണ്ടായി. അതു കേട്ടറിഞ്ഞു പള്ളിപ്പുറം സെന്റ് റോക്കിസ് ദേവാലയം, മുനമ്പം തിരുക്കുടുംബ ദേവലായം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിലെയും നൊവേനയെഴുതാൻ അവസരം ലഭിച്ചു. അതെല്ലാം ഒരു നിയോഗം.
This story is from the December 23, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size