Try GOLD - Free

മാത്തുക്കുട്ടിയുടെ സ്വർഗം

Grihalakshmi

|

December 16 - 31, 2022

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇത്തവണത്തെ യുവകർഷക പുരസ്കാരം മാത്തുക്കുട്ടി ടോമിനാണ്. ലക്ഷങ്ങളുടെ ശമ്പളമുള്ള കോർപറേറ്റ് ജോലി വിട്ട് കൃഷിയിലും ഫാമിങ്ങിലും പൊന്നുവിളയിച്ച ഈ പാലാക്കാരന്റെ കഥ..

- ഷിനില മാത്തോട്ടത്തിൽ

മാത്തുക്കുട്ടിയുടെ സ്വർഗം

ബിഎം.ഡബ്ല്യുവിൽ ഒന്നേകാൽ ലക്ഷം രൂപ മാസശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്തുക്കുട്ടി ടോമിന് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആഡംബരജീവിതത്തിന്റെ അനന്തസാധ്യതകൾ കൈവിട്ടുകളഞ്ഞ മാത്തുക്കുട്ടിക്ക് നൊസ്സാണെന്ന് ഉറ്റസുഹൃത്തുക്കൾ പോലും അടക്കം പറഞ്ഞു. മാത്തുവിന്റെ ഈ നൊസ്സ് പക്ഷെ കുഞ്ഞുന്നാളിലേ ഉള്ളിൽ പച്ചവിരിച്ചു കിടന്ന ഒരു സ്വപ്നത്തെ എത്തിപ്പിടിക്കാനുള്ളതായിരുന്നു. അപ്പനപ്പൂപ്പൻമാരായി പാലായുടെ മണ്ണിൽ പൊന്നു വിളയിച്ചു പോന്നവരാണ്. ആ മണ്ണ് തന്നെയും തിരികെ വിളിക്കുന്നുവെന്ന തോന്നൽ കലശലായപ്പോഴായിരുന്നു മാത്തുക്കുട്ടി ആ തീരുമാനമെടുത്തത്. ഏഴുകൊല്ലം പിന്നിട്ടു. സ്വപ്നവഴിയിൽ വലിയ അംഗീകാരങ്ങളോരോന്നായി അദ്ദേഹത്തെ തേടിയെത്തി. 2018-ൽ  സംസ്ഥാനത്തെ മികച്ച യുവകർഷകനായി. രാജീവ് ഗാന്ധി പുരസ്കാരം, കെ.എം. മാണി കാർഷിക സമൃദ്ധി അവാർഡ്, ഇത്തവണത്തെ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം... മാത്തുക്കുട്ടി മിടുക്ക് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. വെല്ലുവിളികളെ മറികടന്ന് കഠിനാധ്വാനത്തിൽ വിളകളെ വരുതിയിലാക്കിയ അക്കഥ നേരിൽ കണ്ടറിയാനാണ് പാലായിലേക്ക് വണ്ടി കയറിയത്.

മരങ്ങാട്ടുപള്ളിക്കടുത്ത് തെങ്ങും തോട്ടത്തിൽ തറവാടിനോടുചേർന്ന 18 ഏക്കർ ഭൂമി. അവിടെയാണ് മാത്തുക്കുട്ടി കൃഷിയിറക്കിയത്. വീട്ടുപടിക്കൽ മണിമരുതിന്റെ തണലിൽ നിന്ന് പുല്ലുതിന്നുന്ന ബൗണിക്കുതിരയെ തലോടി ആ സ്വർഗ്ഗത്തിലേക്കിറങ്ങി. ഈന്തിൻ കാ പിളർത്തി കിണർ വലമേൽ ചാക്കുവിരിച്ച് ഉണക്കാനിട്ടിരിക്കുന്നു. നോട്ടമതിൽ പതിഞ്ഞപ്പോൾ പറമ്പിൽ പത്തുമുപ്പത്തഞ്ച് ഈന്തുണ്ടെന്ന് മാത്തുക്കുട്ടി. വിശാലമായ കൃഷിയിടങ്ങളിലേക്കും ഫാം കാഴ്ചകളിലേക്കും അദ്ദേഹം വഴികാട്ടി. അപരിചിതരെ കണ്ടതും കലപില കൂട്ടി താറാക്കൂട്ടങ്ങളും ഗൂസുകളും കൂട്ടത്തോടെ മറ്റൊരു വശത്തേക്ക് പാഞ്ഞു. കൂടുകൾക്കരികെ വലയിട്ട് മേയാൻ വിട്ടിരിക്കുകയാണവയെ നീന്തിത്തുടിക്കാൻ കൊച്ചുകുളങ്ങളും തണലിന് ജാതിമരങ്ങളുമുണ്ട്.

നാടൻകോഴി, കരിങ്കോഴി, അലങ്കാരപ്പക്ഷികൾ, ലൗബേഡ്സ് പക്ഷി ക്കാഴ്ചകൾ കടന്ന് കാന്താരിച്ചെടികൾ സമൃദ്ധമായ അടുത്ത പറമ്പിലേക്ക്. അവിടെ, അഞ്ചടി പൊക്കിക്കെട്ടിയ കൂട്ടിൽ മലബാറി ആടുകൾ. മാത്തുക്കുട്ടിയെ കണ്ടതും മറ്റെന്തോ പ്രതീക്ഷിച്ചതുപോലെ അവർ കൂട്ടമായി നോട്ടമെറിഞ്ഞു.

കുട്ടിക്കാലം കൃഷിക്കാലം

MORE STORIES FROM Grihalakshmi

Grihalakshmi

Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time to read

3 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time to read

4 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time to read

3 mins

May 16 - 31, 2023

Translate

Share

-
+

Change font size