Try GOLD - Free

പാട്ടിന്റെ വീട്ടുവഴി

Manorama Weekly

|

March 15,2025

വഴിവിളക്കുകൾ

- ബിജി ബാൽ

പാട്ടിന്റെ വീട്ടുവഴി

സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട് പാട്ടിന്റെ ലോകത്തേക്ക് ഞാനും എത്തി.

എനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ അച്ഛൻ ഒരു വയലിൻ വാങ്ങിച്ചു തന്നു. വീട്ടിനടുത്ത് ഉണ്ണിക്കൃഷ്ണൻ ചേർത്തല എന്ന വയലിൻ മാഷ് ഉണ്ടായിരുന്നു. അദ്ദേഹത്തോടു ചോദിച്ചപ്പോൾ പഠിപ്പിക്കാമെന്ന് സമ്മതിച്ചു.

അദ്ദേഹമാണ് സംഗീതത്തിലെ എന്റെ ആദ്യ ഗുരു. പിന്നെ ഹരിഹര അയ്യർ എന്ന വയലി ൻ വിദ്വാന്റെ അടുത്ത് പഠനമാരംഭിച്ചു. മുപ്പ തു വർഷത്തോളം അവിടെ തുടർന്നു. അങ്ങ നെ, ജീവിതചര്യപോലെയോ വിദ്യാഭ്യാസം പോലെയോ വയലിൻ കൂടെക്കൂടി.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size