Try GOLD - Free

അഭിനയത്തിന്റെ കരിമ്പുതോട്ടം

Manorama Weekly

|

December 28,2024

വഴിവിളക്കുകൾ

- ഇന്ദ്രൻസ്

അഭിനയത്തിന്റെ കരിമ്പുതോട്ടം

തുന്നൽക്കാരനായാണ് എന്റെ ജീവിതം ആരംഭിക്കുന്നത്. "ഇന്ദ്രൻസ്' എന്നു പേരിലുള്ള തയ്യൽക്കടയിലാണ് സുഹൃത്തുകൾ ഒത്തുകൂടി രാഷ്ട്രീയവും സാഹിത്യവും സിനിമയും നാടകവുമൊക്കെ ചർച്ച ചെയ്യുന്നത്.

അതൊരു ആർട്സ് ക്ലബ്ബിന് തുല്യം. ആ ചർച്ചകളാണ് എന്നെ ചെറുപ്പത്തിലേ നാടകത്തിലേക്കെത്തിച്ചത്. വസ്ത്രാലങ്കാരകനായാണ് സിനിമയിലെ എന്റെ തുടക്കം. പെരുതാന്നിക്കാരനായ കെ.സുകുമാരൻ നായർ കുറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മെരിലാൻഡിന്റെ ആദ്യത്തെ മാനേജർ ആയിരുന്നു. ചൂതാട്ടം, ഇര തേടുന്ന മനുഷ്യർ ഒക്കെ എടുത്ത സംവിധായകനാണ്. അദ്ദേഹത്തിന്റെ "ചൂതാട്ടം' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ആദ്യമായി അതിലാണ് അസിസ്റ്റന്റ് ആയി കോസ്റ്റും ചെയ്തതും ആദ്യമായി ഡബ് ചെയ്തതും.

തിരുവനന്തപുരത്ത് തരംഗിണിയിൽ ഡബ്ബിങ് തുടങ്ങിയ സമയമാണ്. ഡബ് ചെയ്യാൻ ഞാൻ തുടങ്ങുമ്പോഴേക്കും സീൻ മാറിപ്പോകും. ങ്ഹാ ഹോ.. എന്നൊക്കെ ശബ്ദമുണ്ടാക്കിയാൽ മതി. ആ സിനിമയിൽ നസീർ സാർ ആയിരുന്നു നായകൻ. നായകന്റെ പ്രേമത്തെക്കുറിച്ചു പപ്പുവേട്ടൻ മോശമായി സംസാരിക്കുമ്പോൾ ഞാൻ അതിനെ സപ്പോർട്ട് ചെയ്യുന്നതാണു സീൻ. സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്കു മാത്രമേ എന്നെ മനസ്സിലായുള്ളൂ.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size