Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

ഓർമത്തെറ്റ്

Manorama Weekly

|

June 24,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഓർമത്തെറ്റ്

ഒന്നും ഓർത്തുവയ്ക്കേണ്ടതില്ലെന്ന് ഓർമിക്കുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്. അച്ഛന്റെ പേരു ചോദിച്ചാലും അവർ ഗൂഗിളിൽ തിരയും.

അതിനു മുൻപുള്ള ഒരു തലമുറയുടെ കഥയാണു ഞാൻ പറയുന്നത്. അച്ഛന്റെ പേരു ചോദിച്ച് കഥ വച്ചു തന്നെ തുടങ്ങാം.

കോഴിക്കോട് സാമൂതിരി കോവിലകത്തെ അംഗമായിരുന്ന, സാമൂതിരി കോളജ് വകുപ്പധ്യക്ഷൻ പി.സി.ഏട്ടനുണ്ണി രാജ ഒരു ക്ലാസിൽ ആദ്യം വരുമ്പോൾ ഓരോ വിദ്യാർഥിയോടും പേരും സ്ഥലപ്പേരും ചോദിക്കും. പിന്നെ വർഷങ്ങൾ കഴിഞ്ഞാലും ആ പേരു മറക്കില്ല.

ആളുടെ ജാതി തിരിച്ചറിയാനാണ് ഈ പേരും സ്ഥലവും ചോദിക്കൽ എന്നൊരു അപവാദം ഉണ്ടായിരുന്നു. പക്ഷേ, തമ്പുരാൻ ജാതിയടിസ്ഥാനത്തിൽ ആരോടും പെരുമാറിയിട്ടില്ല.

പിന്നീട് പ്രസിദ്ധ നാടകകൃത്തായ ആളോട് പേരു ചോദിച്ചപ്പോൾ പി.എം.താജ് എന്നു പറഞ്ഞു. ഒന്നും പിടികിട്ടാതെ തമ്പുരാൻ അച്ഛന്റെ പേരു ചോദിച്ചു. തന്നോടു മാത്രം അച്ഛന്റെ പേരു ചോദിച്ചതിൽ ഈർഷ്യ തോന്നിയ താജ് പറഞ്ഞു: ഞാൻ മാപ്പിളയാണ്. എന്റെ വാപ്പാന്റെ പേര് ആലിക്കോയ. 

ഞെട്ടിപ്പോയ തമ്പുരാൻ പിന്നീട് ആരോടും അച്ഛന്റെ പേരു ചോദിച്ചിട്ടില്ല. 

തൊണ്ണൂറു വിദ്യാർഥികളുള്ള ക്ലാസിൽ പോലും കുട്ടികളുടെ പേര് ഓർത്തുവിളിക്കാൻ കഴിഞ്ഞിരുന്നു ഡോ. എസ്.കെ.വസന്തന്. രണ്ടു മൂന്നു മാസമാകുമ്പോഴേക്ക് എല്ലാവരുടെയും പേര് മനസ്സിൽ ഉറയ്ക്കുമായിരുന്നെന്ന് വസന്തൻ പറയുന്നു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back