Try GOLD - Free
ആദ്യ സ്റ്റേറ്റ് അവാർഡ് കള്ളിച്ചെല്ലമ്മയ്ക്ക്
Manorama Weekly
|November 19, 2022
ഒരേയൊരു ഷീല
ആദ്യസിനിമയിൽ അഭിനയിക്കാൻ ചെന്ന ദിവസം രണ്ടാമത്തെ സിനിമയ്ക്കും അവസരം കിട്ടുക. രണ്ടു സിനിമകളും പുറത്തിറങ്ങുന്നതിനു മുൻപേ മൂന്നാമത്തെ സിനിമയിലേക്കു കരാറാകുക - അങ്ങനെയൊരു ഭാഗ്യജാതകമായിരുന്നു ഷീലയുടേത്.
മൂന്നാമത്തെ സിനിമയെക്കുറിച്ച്
“ഭാഗ്യജാതകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ത്തന്നെ നിണമണിഞ്ഞ കാൽപാടുകൾ'(1963) എന്ന സിനിമയിലേക്കു കരാറായി. അതിൽ മധുവും നസീറും ഒന്നിച്ചഭിനയിച്ചു. നസീറിനെ ആദ്യമായി കണ്ടപ്പോൾ നസീർ "എന്താ കൊച്ചേ അഭിനയിക്കാൻ വന്നിരിക്കുകയാണോ?' അന്നു മുതൽ അവസാനം വരെയും എന്നെ അദ്ദേഹം കൊച്ചേ എന്നേ വിളിച്ചിട്ടുള്ളൂ.'' "നിണമണിഞ്ഞ കാൽപാടുകൾക്കു മലയാള സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. രാഷ്ട്രപതിയുടെ വെള്ളി മെഡൽ കിട്ടിയ സിനിമയായിരുന്നു അത്. ശോഭന പരമേശ്വരൻ നായർ എന്ന നിർമാതാവിന്റെയും എൻ.എൻ.പിഷാരടി എന്ന സംവിധായകന്റെയും മധു എന്ന നടന്റെയും കന്നിച്ചിത്രമായിരുന്നു അത്. പ്രേംനസീർ, കാമ്പിശേരി കരുണാകരൻ, അംബിക സുകുമാരൻ, മധു എന്നിവരായിരുന്നു അഭിനേതാക്കൾ. "അനുരാഗനാടകത്തിന്റെ അന്ത്യമാം രംഗം തീർന്നു, "മാമലകൾക്കപ്പുറത്ത്', "ഭാരതമേദിനി പോറ്റി വളർത്തിയ എന്നിങ്ങനെ പി. ഭാസ്കരനും എം.എസ്.ബാബുരാജും ചേർ ന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായി.
പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്ത് ആണു "നിണമണിഞ്ഞ കാൽപാടുകളുടെ തിരക്കഥ നിർവഹിച്ചത്. ശോഭന പരമേശ്വരൻ നായരുടെ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത അതായിരുന്നു ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളാണ് അദ്ദേഹം തന്റെ സിനിമകൾക്കു കഥയായി സ്വീകരിച്ചത്. 1965ൽ “മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ എം.ടി. വാസുദേവൻ നായരെ അദ്ദേഹം തിരക്കഥാകൃത്തായി അവതരിപ്പിച്ചു. "നഗരമേ നന്ദി'യും എം.ടി.വാസുദേവൻ നായരുടെ രചനയായിരുന്നു. അതിനടുത്ത സിനിമയായ 'അഭയം' ആകട്ടെ, പെരുമ്പടവം ശ്രീധരന്റെ രചനയും. ജി.വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യാണ് അദ്ദേഹം നിർമിച്ച മറ്റൊരു പ്രധാന സിനിമ. “കള്ളിച്ചെല്ലമ്മ' സംവിധാനം ചെയ്തതു പി.ഭാസ്കരൻ ആയിരുന്നു. ചെമ്മീനി'ലെ കറുത്തമ്മ പോലെ ഷീലയുടെ ജീവിതത്തിലെ പ്രധാന കഥാപാത്രമാണു "കള്ളിച്ചെല്ലമ്മ'യിലെ ചെല്ലമ്മ.
This story is from the November 19, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Translate
Change font size

