Try GOLD - Free
കിഴക്കിന്റെ വെനീസും കറുത്തമ്മയുടെ പ്രണയവും
Fast Track
|March 01, 2024
തകഴിയുടെ എഴുത്തിടങ്ങൾ തേടി, ആലപ്പുഴക്കാഴ്ചകൾ ഒപ്പിയെടുത്ത് കഥാകാരി കെ. രേഖയുടെ യാത്ര
"കിഴക്കിന്റെ വെനീസ് എന്ന് പഴയ കാലം ആലപ്പുഴയെ ഓമനിച്ചു വിളിച്ചു പോന്നു. ആലപ്പുഴയിൽ എവിടെ ക്യാമറ വച്ചാലും അവിടെല്ലാം സുന്ദര കാഴ്ചകൾ മാ ത്രം. ഇപ്പോഴും വള്ളത്തിൽ മാത്രം എത്തിപ്പെടാവുന്ന ചില ഇടങ്ങൾ ഈ കിഴക്കിന്റെ വെനീസ് ഹൃദയത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
പ്രകൃതിയുടെ ആഡംബരം മാത്രമല്ല, തുറവൂർ മുതൽ ഹരിപ്പാടും ചെട്ടിക്കുളങ്ങ രയുംവരെയുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും കെട്ടുകാഴ്ചകൾക്കും വരെ ഭക്തിവിശ്വാസങ്ങൾക്കൊപ്പം അപാരമായ അഴകുമുണ്ട്.
തൃശൂരിലെ ഞങ്ങളുടെ ഗ്രാമത്തിൽ കാർ ഒരു അപൂർവ വസ്തുവായിരുന്നു. കാളവണ്ടികൾ കണികണ്ടാണ് പുലർ കാലങ്ങൾ ഉണരുക. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവിടെ റോഡ് ടാറിടുന്ന തും ബസ് വരുന്നതും. മഴ പെയ്താൽ വീണ്ടും ഗ്രാമം ഒരു ദ്വീപാകും. വള്ളത്തിലിരുന്നാണ് അടുത്തുള്ള പട്ടണത്തിലേക്കു പഠിക്കാൻ പോകുന്നത്.
വള്ളത്തിലിരുന്നു സഞ്ചരിക്കുന്ന മനുഷ്യരുടെ മനസ്സിലുമുണ്ടാകും ആ തണുപ്പ്.
മാരുതിയുടെ ഏറ്റവും പുതിയ മോഡൽ "ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിലിരുന്ന് ഇതൊക്കെ ഓർക്കുന്നത് തകഴിയുടെ എഴുത്തിരുന്ന ഇടങ്ങളിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്.
കുട്ടനാടിന്റെ കഥാകാരൻ, 'കയറി'ലൂടെ ജ്ഞാനപീഠം കേരളത്തിലേക്ക് എത്തിച്ചയാൾ, മലയാള കഥയിലെയും നോവലിലെയും മികച്ച കർഷകൻ, കേരള മോപ്പസാങ്', മലയാളത്തിൽ നിന്ന് ലോകഭാഷക ളിലേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ചെമ്മീനി'ന്റെ ഉടമ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട്, തകഴി ശിവശങ്കരപ്പിള്ളയ്ക്ക്.
പുലരിവെളുപ്പിന് കോട്ടയത്തു നിന്നു തുടങ്ങിയ യാത്രയാണ്. ചങ്ങനാശേരിയെ മുൻപ് തുരുത്തി, കാവാലം, കിടങ്ങറ വഴി ആലപ്പുഴയ്ക്കു തിരിഞ്ഞാലോ എന്നാലോചിച്ചതാണ്. കണ്ണെത്താത്തത് വയലു കൾക്കിടയിലൂടെ കുട്ടനാടിന്റെ അഴകു കണ്ട് ഒരു യാത്ര. പക്ഷേ, പോകുന്നത് ആലപ്പുഴയ്ക്കായതിനാൽ, മലയാളസാഹിത്യത്തിലെ മികച്ച കർഷകന്റെ ഇടങ്ങളിലേക്കായതിനാൽ വയലുകൾക്കുണ്ടാകുമോ പഞ്ഞം. ഏതായാലും പരമ്പരാഗത എസി റോഡുവഴി തന്നെ സഞ്ചാരം.
നല്ല മഞ്ഞുണ്ട്. ഒരു കടുംകാപ്പിക്കു വേണ്ടി മനസ്സു തുടിച്ചെങ്കിലും അതിനുവേണ്ടി സമയം കളയാനില്ല. സൂര്യൻ കടുത്താൽ ഫോട്ടോകൾ മടുക്കും. അതുകൊണ്ടു കോട മഞ്ഞും എസി റോഡിൽ തോടുകൾക്കു കുറുകെയുള്ള തൂക്കുപാലങ്ങളും മനസ്സിലേ ക്കും കണ്ണിലേക്കും നിറച്ചുവച്ച് യാത്ര തുടർന്നു.
This story is from the March 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
