Versuchen GOLD - Frei
കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം
Vanitha
|September 13, 2025
പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്
നമുക്ക് എല്ലാവർക്കും ഒരേ ലോകമല്ലേ എന്നൊക്കെ പറയുമ്പോഴും കേൾവിയുടെ സുഖത്തിനപ്പുറം നോക്കിയാൽ ആ വാചകം ശരിയാണോ? നമുക്ക് എല്ലാവർക്കും ശരിക്കും “ഒരേ ലോകമാണോ?'' പല ഭാരമുള്ള ഭാരക്കട്ടകൾ കാലിൽ കെട്ടിയുള്ള ഓട്ടമത്സരത്തിൽ ലക്ഷ്യത്തിലെത്തുന്നതു മാത്രം വച്ചു ജയവും തോൽവിയും പതിച്ചു നൽകുന്ന ലോകത്തിനു പാതിവഴിയിൽ തട്ടിത്തടഞ്ഞു വീണവരേയും കിതച്ചു നിൽക്കുന്നവരേയും ഒരു പോറലുമേൽക്കാതെ ഷൂസിട്ട് ഓടുന്നവരേയും എങ്ങനെ ഒരേ പോലെ കാണാൻ കഴിയുന്നു? ഇങ്ങനൊരു ചോദ്യം മുഴച്ചു നിൽക്കുന്നിടത്താണു നമ്മൾ അഡ്വ.അംബികയെ പോലുള്ളവരെ ഒന്നാഴത്തിൽ അറിയേണ്ടത്.
നടന്നു കയറിയ കനൽക്കാലം
ഇഷ്ടം കൊണ്ടും സമൂഹത്തിൽ കുറച്ചു കൂടി ബഹുമാനവും അന്തസ്സും നേടിത്തരുന്നൊരു ജോലി വേണമെന്നതു കൊണ്ടുമാണ് എൽഎൽബി തിരഞ്ഞെടുത്തത്. പഠിക്കുന്ന സമയത്ത്, അതായതു പത്താം ക്ലാസ് തോറ്റിടത്തു നിന്നു വീണ്ടും എഴുതി ഇവിടം വരെ എത്തിയ സമയത്ത്...ഈ ആഗ്രഹം മനസിലുണ്ട്. രണ്ടാം വരവിൽ പ്ലസ് ടുവിനൊക്കെ നല്ല മാർക്ക് കിട്ടിയപ്പോൾ പഠനം നിർത്തിക്കളയാനുള്ളതല്ലെന്നു ബോധ്യപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞാൽ നിമയ ബിരുദം കിട്ടുമല്ലോ എന്ന ചിന്തയിൽ നിന്നാണു ഭർത്താവിനൊപ്പം കൂടിയാലോചിച്ച് എൽഎൽബി എന്ന സ്വപ്നത്തിനു പിന്നാലെ പോയത്.
ഒരു വയസ്സാകും മുൻപേ എന്റെ അമ്മ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപുറത്താണു വീട്. അച്ഛനു റെയിൽവേയിൽ ജോലിയുണ്ടയിരുന്നതിനാൽ ഷൊർണൂർ റെയിൽവേ ക്വാർട്ടേ ഴ്സിൽ താമസം. ഞാൻ നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും കാൻസർ മൂലം അച്ഛനേയും നഷ്ടമായി. രണ്ടു സഹോദരിമാർക്കൊപ്പം അച്ഛന്റെ അമ്മയുടെ കൂടെയാണു പിന്നീടു കഴിഞ്ഞത്. എന്നെക്കാൾ 10-12 വയസ്സ് മൂത്ത സഹോദരിമാരാണു സ്കൂളിലയച്ചതും എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും. ചേച്ചിമാർ വസന്ത, ശാന്തി. മൂത്ത ചേച്ചിക്ക് അച്ഛന്റെ ജോലി കിട്ടി. രണ്ടാമത്തെ ചേച്ചി അംഗൻവാടി ടീച്ചറാണ്.
Diese Geschichte stammt aus der September 13, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

