മറ്റുള്ളവരെക്കാൾ ഉയരത്തിൽ ജീവിക്കുന്നവരാണു ഞങ്ങൾ ഇടുക്കിക്കാർ. അതുകൊണ്ടുതന്നെ മലമുകളിലെ ക്രിസ്മസിന് നിറവും മണവും രുചിയും കടു പ്പവുമൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇടുക്കിയിൽ മാത്രമല്ല തെക്ക് അമ്പൂരിയിലും വട ക്ക് വയനാട്ടിലും കണ്ണൂരും ഇരിട്ടിയിലും അങ്ങനെ ഉയരങ്ങളിൽ താമസിക്കുന്നിടത്തെല്ലാം ക്രിസ്മസ് അങ്ങനെയായിരുന്നു; സന്ധ്യ മയങ്ങിയാൽ തമ്പേറിന്റെ ശബ്ദം മുഴങ്ങുന്ന മലനിരകൾ. ചൂട്ടുകറ്റയും മെഴുകുതിരിയുമായി ഘോഷയാത്ര പോലെ കുന്നുക ൾ കയറിയിറങ്ങി പള്ളിയിലേക്കു പോകുന്നവർ. തേയിലക്കാടുകൾക്കപ്പുറം തിളങ്ങുന്ന വെളിച്ചപൊട്ട് പോലെ നക്ഷത്രങ്ങൾ. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണെന്നു തോന്നും കോടമഞ്ഞ് അതിരിട്ട മലനിരകൾ കാണുമ്പോൾ.
പിന്നെ, ഏറ്റവും പ്രണയാർദ്രമായ ഇലഞ്ഞിപ്പൂമണം കാറ്റിലൂടെ ഒഴുകി വരും. നാട്ടിൽ ധാരാളം ഇലഞ്ഞിമരങ്ങളുമുണ്ടായിരുന്നു. ക്രിസ്മസ്കാലത്താണ് ഇവ പൂക്കുന്നത്. ഇലഞ്ഞി മാത്രമല്ല തുലാമഴ നനഞ്ഞു ഭൂമിയാകെ കുളിരണിഞ്ഞു നിൽക്കും. പിന്നെ ആത്മീയ ഉണർവിന്റെ വൃശ്ചിക കാറ്റു വീശിത്തുടങ്ങും.
അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാനയ്ക്കു പോയ മഞ്ഞുവീണ വൈകുന്നേരങ്ങളിൽ തുടങ്ങുകയാണു മലമുകളിലെ ക്രിസ്മസിനെക്കുറിച്ചുള്ള നിറമുള്ള ഓർമകൾ. ക്രിസ്മസിനായാലും ഉയിർപ്പിനായാലും ആഴ്ച കുർബാനയ്ക്കായാലും അമ്മ അന്നമ്മയുടെ കയ്യിൽ തൂങ്ങിയായിരുന്നു യാത്ര.
എന്റെ അപ്പൻ പുത്തൻപുരയ്ക്കൽ ജോസഫ് പട്ടാളക്കാരനായിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ അദ്ദേഹം കൃഷിക്കാരനായി. അപ്പൻ നല്ല അധ്വാനിയായിരുന്നു. എപ്പോഴും പറമ്പിലായിരുന്നു. അതുകൊണ്ടു ചോദ്യങ്ങളെല്ലാം അമ്മയോടായിരുന്നു. ഉടുപ്പ് എന്തിയേ? കുട എന്തിയേ? ക്രിസ്മസ് എന്നു പറഞ്ഞാൽ എന്താണ്? എന്തിനാണു പാതിരാകുർബാനയ്ക്കു പോകുന്നത്? അങ്ങനെ അമ്മയോട് ഒരുപാടു ചോദ്യങ്ങൾ. പക്ഷേ, അപ്പനോട് ഒറ്റ ചോദ്യമേയുള്ളു;
"അപ്പാ.. അമ്മ എന്തിയേ?'
മഞ്ഞണിഞ്ഞ രാവുകൾ
മറ്റിടങ്ങളിലെപ്പോലെയല്ല ഹൈറേഞ്ചിലെ മഞ്ഞുകാലം. കിടുകിടാന്നു വിറയ്ക്കുന്ന തണുപ്പാണ്. ബെത്ലഹേമിലും അതേ തണുപാണ്. സൂര്യൻ നേരത്തെ അസ്തമിക്കും. നേരത്തെ ഇരുട്ടു വീഴും. ലോകത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ തന്നെയാകും. ഡിസംബർ 20 മുതൽ 25 വരെ നീണ്ട രാത്രിയാണ്. രാത്രി കൂടുമ്പോൾ അതിനനുസരിച്ചു തണുപ്പു കൂടും.
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്