നേരം പരപരാന്നു വെളുക്കുന്നതേയുള്ളൂ. എന്നിട്ടും രാമേട്ടൻ പാടത്തായിരുന്നു. വെയിലുറച്ചു കഴിഞ്ഞാൽ പിന്നെ, സന്ദർശകരുടെ തിരക്കായിരിക്കും. അഭിനന്ദനം അറിയിക്കാൻ വരുന്നവരാണു കൂടുതലും. പിന്നെ, വിവിധ സ്കൂളുകളിൽ നിന്നു കുട്ടികൾ വരും, ഗവേഷകർ വരും, കൃഷിശാസ്ത്രജ്ഞർ വരും. വിത്തിനായി കൃഷിക്കാരും വരും. അപ്പോൾ പിന്നെ പണി മുടങ്ങും. അതു കൊണ്ടാണ് അതിരാവിലെ പാടത്തേക്കിറങ്ങിയത്. രാഷ്ട്രപതിയിൽ നിന്നു രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി വന്നതേയുള്ളൂ രാമേട്ടൻ.
"പാടത്ത് ഇപ്പോൾ ഇടവിളയുടെ സമയമാണ്. പയറും പച്ചക്കറിയുമാണു വിളകൾ. മേടവിഷു വരെ ഇതു തുടരും. നീർ ചാലിൽ നിന്നു മുഖം കഴുകിക്കൊണ്ടു രാമേട്ടൻ പറഞ്ഞു. കൊത്തിയൊരുക്കിയ കൈക്കോട്ടു കഴുകി രാമേട്ടൻ വരമ്പിലൂടെ നടന്നു.
ആചാരങ്ങളും ആഘോഷങ്ങളും അതിന്റെ തനിമയിൽ പിൻതുടരുന്നവരാണു കുറിച്യർ. വിളവെടുപ്പുമായി ബന്ധപ്പെട്ടു കുറിച്യരുടെ ഏറ്റവും വലിയ ആഘോഷമാണു പുത്തരിക്കോൾ. അതൊരു കുടുംബസംഗമമാണ്. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷം. കുടുംബാംഗങ്ങൾ എല്ലാം ആഘോഷത്തിനുള്ള സാധനങ്ങളുമായി തറവാട്ടിൽ ഒത്തുചേരും. മയിൽ എന്നാണു രാമേട്ടന്റെ കുടുംബപ്പേര്. പരദേവതാ ക്ഷേത്രമുണ്ട് കുടുംബത്തിൽ പ്രധാന ചടങ്ങുകളെല്ലാം അവിടെ യാണ്. ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണു വിഷു.
വിഷുക്കണി കണ്ട ശേഷം വിത്തൊരുക്കം
“വിഷുവാണ് എല്ലാവരും കാത്തിരിക്കുന്ന ഉത്സവം. വിഷുക്കണി കണ്ടതിനുശേഷമാണ് അടുത്ത വർഷത്തേക്കുള്ള കൃഷി ആരംഭിക്കുന്നത്. കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്ന് എന്നാണു പഴമക്കാർ പറയുന്നത്. പണ്ടു കുംഭത്തിൽ മഴ കിട്ടുമായിരുന്നു. ഇപ്പോഴില്ല. പിന്നെ, മീനം വെയിലിനും ഉത്സവത്തിനുമുള്ള മാസമാണ്. മീനവെറി കഴിഞ്ഞാൽ പിന്നെ, മേടവിഷു. വയൽ കന്നു പൂട്ടുന്ന തിരക്കിലായിരിക്കും മേടമാസം വലിയ മൺകട്ടകൾ ഇളകി വീഴും. അതു പൊട്ടിച്ചാണു വിതയ്ക്കുന്നത്. ഈ രീതിയിലുള്ള കൃഷിയൊന്നും ആർക്കും വേണ്ട. 'വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ രാമേട്ടൻ പറഞ്ഞു.
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി