"ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി കേരളത്തിൽ വീട് സ്വന്തമാക്കിയ ആൾ ഞാനല്ല, എന്നെ കേരളത്തിലേക്കു കൊണ്ടുവന്ന വല്യച്ഛന്റെ മകന് ഇവിടെ മൂന്നു നില വീടുണ്ട്. മുകളിലത്തെ നിലകൾ വാടകയ്ക്കു കൊടുത്തിരിക്കുന്നു. അതുപോലെ ഇവിടെ വീടുള്ള ധാരാളം പേരുണ്ട് ഞങ്ങൾക്കിടയിൽ ബംഗാളിയായ അഭിജിത് മണ്ഡൽ സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. “എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ സ്കീം) പ്രകാരം വീടുവച്ച ആദ്യത്തെ ആൾ ഞാനാണെന്നു തോന്നുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യം നേടാൻ ഭൂരിഭാഗവും ശ്രമിച്ചിട്ടില്ല. 5 ലക്ഷം രൂപ വായ്പ എടുക്കാമെന്നാണ് കരുതിയത്. എന്നാൽ ഞങ്ങൾ വാങ്ങിയ സ്ഥലത്തേക്ക് കാർ കയറാത്തതിനാൽ വായ്പ കിട്ടില്ലെന്നു ബാങ്ക് പറഞ്ഞു. അങ്ങനെയാണ് പിഎംഎവൈയിലേക്ക് അപേക്ഷിക്കുന്നത്. ബംഗാളിൽ നിന്ന് കേരളത്തിലെത്തി അധ്വാനിച്ച് 24 ലക്ഷം രൂപ കണ്ടെത്തി ഭൂമി വാങ്ങി വീടുവച്ച അതിഥിത്തൊഴിലാളി എന്ന ലേബലിൽ ഈയിടെ അഭിജിത്തും കുടുംബവും വൈറലായിരുന്നു. തങ്ങൾ ആഗ്രഹിച്ച ലക്ഷ്യത്തിലേക്കെത്താൻ ഒരു ദശകത്തിലേറെ നീണ്ട അധ്വാനത്തിലൂടെ ആണ് അവർ പണം കണ്ടെത്തിയത്. രോഗം മൂലം വരുമാനം നിലച്ചിട്ടും കടബാധ്യത വന്നിട്ടും അധ്വാനത്തിലൂടെ അവർ പിടിച്ചുനിന്നു. എന്നു മാത്രമല്ല, നാം മലയാളികൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത വഴികളിലൂടെ പ്ലാൻ ചെയ്തു മുന്നേറി.
തുടക്കം 150 രൂപയിൽനിന്ന്
ബംഗാൾ സ്വദേശിയായ അഭിജിത് കേരളത്തിൽ എത്തുന്നത് 2002ൽ ആണ്. അന്നും ഇന്നും ഗാർഡനിങ്ങാണ് പണി. നാട്ടിൽ ചെയ്തിരുന്ന കൃഷിപ്പണിക്ക് 50 രൂപ കൂലി കിട്ടിയിരുന്നപ്പോൾ കേരളത്തിൽ 150 രൂപയോളം കൂലിയുണ്ടായിരുന്നു. പിന്നെ എല്ലാ ദിവസവും പണിയും. അതുകൊണ്ടാണ് ഇങ്ങോട്ടേക്കു പോന്നത്. കേരളത്തിലേക്കു വന്ന് 4 വർഷങ്ങൾക്കുശേഷം 2006ൽ ഒഡീഷ സ്വദേശിയായ കനകിനെ വിവാഹം കഴിച്ചു. 1,500 രൂപ വാടകയുള്ള ഒരു വീട്ടിലാണ് ഇരുവരും ചേർന്ന് തങ്ങളുടെ ജീവിതം തുടങ്ങുന്നത്.
വീട് എന്ന സ്വപ്നയാത്ര ഇങ്ങനെ
Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.