Versuchen GOLD - Frei
അച്ഛനുറങ്ങാത്ത വീടും "സലികുമാറും
Manorama Weekly
|May 20,2023
നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീടാണ്' എന്നു പറയുന്ന നാലോ അഞ്ചോ ആളുകളെയെങ്കിലും ഞാൻ എല്ലാ വർഷവും കണ്ടുമുട്ടാറുണ്ട്. എന്നാലും നിങ്ങൾ ഭയങ്കര ക്രൂരനാണ്. അവളുടെ ചുമലിൽ ക്ലൈമാക്സിൽ ആ സ്ത്രീ വന്ന് എന്നു പറയുന്നവരും കൈ വയ്ക്കുമ്പോൾ തകർന്നു പോയി ഉണ്ട്. ഈയിടെ ഒരു കവിയെ നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: "അച്ഛനുറങ്ങാത്ത വീട് തന്നതിനു നന്ദി.
രസികനി'ൽ സംവൃത അവതരിപ്പിച്ച തങ്കി എന്ന കഥാപാത്രമായി ആദ്യം ഞാൻ മനസ്സിൽ കണ്ടത് ജ്യോതിർമയിയെയാണ്. പക്ഷേ, അപ്പോഴേക്കും അവരുടെ കല്യാണമായി. പിന്നീട് കാവേരിയെ ഫിക്സ് ചെയ്തു. ഞാൻ അസോഷ്യേറ്റ് ആയി ജോലി ചെയ്യുന്ന സമയത്ത് "മാനസം' എന്ന സിനിമയിലും ഉദ്യാനപാലകനി'ലും കാവേരിയായിരുന്നു നായിക. പിന്നീട് അവർ തെലുങ്കിലേക്കു പോയി. അപ്പോഴും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. രസികനിലേക്ക് കാവേരിയെ തീരുമാനിച്ചപ്പോഴാണു രാജീവ് അഞ്ചലിന്റെ മാധവൻ നായകനായ സിനിമയിൽ അവർക്ക് അവസരം ലഭിച്ചത്. ആ സിനിമ അമേരിക്കയിൽ വച്ചായിരുന്നു ചിത്രീകരണം. കാവേരി അങ്ങോട്ടു പോയി. അപ്പോഴേക്ക് രസികന്റെ ഷൂട്ടിങ് തുടങ്ങി. മറ്റൊരു നായികയെ അന്വേഷിക്കുന്ന സമയത്താണ് ഒരാൾ പറഞ്ഞത്:
“രഞ്ജിത്ത് ഹെലോ' എന്നൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. അതിലെ നായികയായി കണ്ണൂരുള്ള ഒരു പെൺകുട്ടിയെയാണ് അവർ തീരുമാനിച്ചത്. പക്ഷേ, ആ സിനിമ നടന്നില്ല. കുട്ടി നല്ലതായിരുന്നു കാണാൻ. 'ആ കുട്ടിയായിരുന്നു സംവൃത. അന്ന് സംവൃത കൊച്ചിയിലെ സെന്റ് തെരേസാസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി. വീട്ടിൽ വിളിച്ചു ചോദിച്ചപ്പോൾ ഹോസ്റ്റലിൽ പോയി കാണാൻ പറഞ്ഞു. ഞാനും രാജീവ് രവിയും പോയി സംവൃതയെ കണ്ടു. ചിരിക്കാൻ പറഞ്ഞപ്പോൾ സംവൃത ചിരിച്ചു. ഒരു വശത്തെ നിരതെറ്റിയ പല്ലുകൾക്കു ഭംഗിയുള്ളതായി എനിക്കു തോന്നി. സാധാരണ ചിരിയല്ല. ആ കഥാപാത്രത്തിനു യോജിച്ച ചിരി.
ആദ്യം മേക്കപ്പ് ചെയ്ത് അവളെ ഒന്നു കറുപ്പിച്ചെടുത്തു. പക്ഷേ, പിന്നെ തോന്നി അവളുടെ യഥാർഥ രൂപമാണു നല്ലതെന്ന് പ്രത്യേകിച്ചു മേക്കപ്പൊന്നും ഇല്ലാതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. ദിലീപ് ആണു നായകൻ. അവനെക്കാൾ ഉയരമുണ്ടു സംവൃതയ്ക്ക്. സംവൃത ഒരു അഭിനയമോഹിയേ ആയിരുന്നില്ല. പക്ഷേ, ആദ്യ ദിവസം എടുത്ത എല്ലാ ഷോട്ടിലും ആദ്യത്തെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. സംവൃത എന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്. ചെറിയ വേഷമാണെങ്കിലും ഞാൻ വിളിച്ചാൽ അവൾ വന്ന് അഭിനയിക്കും.
പാടാൻ വന്ന മീര നായികയായി
“മുല്ല'യിലേക്ക് മീരാ നന്ദനു മുൻപേ എന്റെ മനസ്സിൽ ഉണ്ടായിരുന്ന നായിക മീരാ ജാസ്മിൻ ആണ്. ഞാൻ അവരോടു കഥ പറഞ്ഞു. അവർ ചെയ്യാമെന്നും സമ്മതിച്ചു. പിന്നീട് മീരാ ജാസ്മിൻ ദിലീപിനോടു പറഞ്ഞു:
Diese Geschichte stammt aus der May 20,2023-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Translate
Change font size

