Versuchen GOLD - Frei
പർദയിട്ട് ജയലളിതയോടൊപ്പം
Manorama Weekly
|November 05, 2022
ഒരേയൊരു ഷീല
ജയലളിതയും അമ്മയായ വേദവല്ലി എന്ന സന്ധ്യയും തമ്മിലുള്ള ബന്ധം ഒന്നു പ്രത്യേകമായിരുന്നു. മദ്രാസ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെയാണു ജയലളിത പത്താം ക്ലാസ് പാസായത്. തുടർന്നു പഠിക്കാൻ ഗവൺമെന്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. എങ്കിലും മകൾ തുടർന്നു പഠിക്കണ്ട, പകരം സിനിമയിൽ അഭിനയിച്ചാൽ മതിയെന്നായിരുന്നു സന്ധ്യയുടെ തീരുമാനം.
പക്ഷേ, രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ജയലളിത തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു തുറന്നു പറയാൻ തയാറായിട്ടില്ല. തന്റെ ബന്ധങ്ങളും ബന്ധുക്കളും മാധ്യമങ്ങളിൽ വരാതിരിക്കാൻ അവർ നിഷ്കർഷിച്ചു. 1978ൽ അവർ തന്റെ ജീവിതകഥ തുടങ്ങിവച്ചിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള ചില സത്യങ്ങൾ എന്നാണ് അവർ അതിനെ അന്നു വിശേഷിപ്പിച്ചത്. അന്ന് അവർക്കു മുപ്പതു വയസ്സുണ്ടായിരുന്നു. എംജിആറുമായി അകന്നു കഴിയുന്ന കാലമായിരുന്നു അത്. പക്ഷേ, ഏതാനും ആഴ്ചകൾ പിന്നിട്ടതും ആ കുറിപ്പുകൾ നിലച്ചു. എംജിആറുമായി ഒത്തുതീർപ്പിലെത്തിയതാണ് ആ കുറിപ്പുകൾ അവർ അവസാനിപ്പിക്കാൻ കാരണം എന്നാണു വിശ്വസിക്കപ്പെടുന്നത്. ഏതായാലും കുമുദം വാരികയിൽ അവർ എഴുതിയ ഓർമക്കുറിപ്പുകളിലാണ് അവർ കുട്ടിക്കാലത്തെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുള്ളത്.
തന്റെ അച്ഛനു വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും സ്വത്തുക്കൾ നോക്കാൻ അറിയില്ലായിരുന്നെന്നും കുടുംബസ്വത്തുക്കൾ നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ താനോ അമ്മയോ സിനിമയിൽ എത്തുമായിരുന്നില്ലെന്നും അവർ അന്ന് എഴുതി. ജയലളിതയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു സന്ധ്യ മദ്രാസിലേക്കു പോയത്. സന്ധ്യയ്ക്കു മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. പത്തു വയസ്സുവരെ ജയലളിത സന്ധ്യയുടെ മാതാപിതാക്കളോടൊപ്പം ബാംഗ്ലൂരിൽ താമസിച്ചു. ഷൂട്ടിങ്ങിനിടയിൽ ഒഴിവു കിട്ടുമ്പോൾ സന്ധ്യ മക്കളെ കാണാൻ ഓടിയെത്തും. അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ താൻ അമ്മയുടെ സാരിത്തുമ്പു കയ്യിൽ മുറുക്കെ കെട്ടാറുണ്ടായിരുന്നു എന്നു പിൽക്കാലത്തു ജയലളിത പറഞ്ഞിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ അമ്മ എഴുന്നേറ്റു പോകുമെന്ന പേടികൊണ്ടായിരുന്നു അത്. സന്ധ്യ, കെട്ടഴിക്കുന്നതിനു പകരം സാരി ഊരി ഇട്ടിട്ടു പോകും. ചിലപ്പോൾ ജയലളിതയുടെ ചിറ്റ അതേ സാരിയുടുത്ത് കുട്ടിയുടെ അടുത്തു കിടക്കും.
Diese Geschichte stammt aus der November 05, 2022-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Translate
Change font size

