يحاول ذهب - حر

നാരായണപിള്ളയുടെ കാർ തെറപി

September 28, 2024

|

Vanitha

ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം

- വി.ആർ. ജ്യോതിഷ്

നാരായണപിള്ളയുടെ കാർ തെറപി

പഴയ അംബാസഡർ കാർ പോലെയാണു നാരായണപിള്ള, നല്ല കരുത്തും കാതലുമുള്ള ആൾ. പ്രായം 87. എന്നാലും ചെറുപ്പം. വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ തീരെ ചെറുപ്പം.

മാവേലിക്കര മുള്ളിക്കുളങ്ങര വന്ന് മുഴങ്ങോടിയിൽ നാരായണപിള്ളയുടെ വീട് ചോദിച്ചാൽ പലർക്കും അറിയില്ല. പക്ഷേ, ബിഎംഡബ്ല്യു കാർ ഓടിക്കുന്ന നാരായണപിള്ളയെ ചോദിച്ചാൽ കൃത്യം വീട് കാണിച്ചു തരും. കാറുകളും വാഹനപ്രേമവും ഇവിടെ നാരായണപിള്ളയുടെ വിലാസം.

ഔഡിയും ബെൻസുമടക്കം ഒരുപാട് ആഡംബരവാഹനങ്ങൾ ഈ മുറ്റം കടന്നു പോയി. ചുരുങ്ങിയ കാലത്തിനുള്ളിൽ 18 ആഡംബരകാറുകളാണ് മാറി മാറി വന്നത്. കാരണം ഒരു വാഹനവും കൂടുതൽ കൊണ്ടുനടക്കുന്ന പതിവില്ല നാരായണപിള്ളയക്ക്. “വാഹനമെന്നു പറയുന്നത് ജീവിതപങ്കാളിയൊന്നുമല്ലല്ലോ ആജീവനാന്തം കൊണ്ടുനടക്കാൻ. കുറച്ചുകാലം ഓടിക്കുമ്പോൾ എനിക്കു മടുക്കും. അപ്പോൾ വാഹനം മാറ്റും. ഈ വണ്ടി ഇപ്പോൾ രണ്ടുവർഷമാകാറായി. ഇതു മാറ്റുകയാണ്. ബെൻസിന്റെ പുതിയ മോഡലാണ് ഇനി നോക്കുന്നത്. ''

കുട്ടനാട്ടിലെ ഇടവഴികൾ

തനി കുട്ടനാട്ടുകാരനായ പിള്ളയ്ക്ക് ഒറ്റ ദൗർബല്യമേയുള്ളൂ; ലക്ഷ്വറി കാറുകൾ. ഇതുവരെ ജീവിതത്തിലൂടെ കടന്നുപോയത് എഴുപതോളം ആഡംബരവാഹനങ്ങൾ. കുട്ടനാട്ടിൽ അറിയപ്പെടുന്ന കർഷകനായിരുന്നു മുതുകുളം ഗോപാലപിള്ള. അദ്ദേഹത്തിനും ഭാര്യ തങ്കമ്മയ്ക്കും രണ്ടുമക്കൾ. നാരായണപിള്ളയും സഹോദരി ഓമനയമ്മയും.

മക്കളുടെ പഠനത്തെക്കുറിച്ച് ഗോപാലപിള്ളയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. നാരായണപിള്ള യൂണിവേഴ്സി റ്റി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. അതിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്നു നിയമ ബിരുദം. ശേഷം കേരളത്തിലെ ചില കമ്പനികളിൽ ലോ ഓഫിസറായി. അതിനു ശേഷമാണ് വിദേശത്തേക്ക് കളം മാറ്റുന്നത്. അന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെയർമാനായിരുന്നു സി.ആർ. പട്ടാഭിരാമൻ. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമ സ്വാമി അയ്യരുടെ മകൻ അദ്ദേഹമാണു നാരായണപിള്ളയെ സിംഗപ്പൂരിൽ ലോ ഓഫിസറായി അയയ്ക്കുന്നത്. സിംഗപ്പൂരിൽ പ്രവാസജീവിതം തുടങ്ങിയെങ്കിലും അധികം വൈകാതെ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പോയി. 43 വർഷം ഓസ്ട്രേലിയയിൽ. പിന്നെ, ഏഴു വർഷം ലണ്ടനിൽ. പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ടു തികച്ചശേഷം പത്തുവർഷം മുൻപാണ് നാട്ടിലെത്തുന്നത്.

المزيد من القصص من Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size