Poging GOUD - Vrij
നാരായണപിള്ളയുടെ കാർ തെറപി
Vanitha
|September 28, 2024
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
പഴയ അംബാസഡർ കാർ പോലെയാണു നാരായണപിള്ള, നല്ല കരുത്തും കാതലുമുള്ള ആൾ. പ്രായം 87. എന്നാലും ചെറുപ്പം. വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ തീരെ ചെറുപ്പം.
മാവേലിക്കര മുള്ളിക്കുളങ്ങര വന്ന് മുഴങ്ങോടിയിൽ നാരായണപിള്ളയുടെ വീട് ചോദിച്ചാൽ പലർക്കും അറിയില്ല. പക്ഷേ, ബിഎംഡബ്ല്യു കാർ ഓടിക്കുന്ന നാരായണപിള്ളയെ ചോദിച്ചാൽ കൃത്യം വീട് കാണിച്ചു തരും. കാറുകളും വാഹനപ്രേമവും ഇവിടെ നാരായണപിള്ളയുടെ വിലാസം.
ഔഡിയും ബെൻസുമടക്കം ഒരുപാട് ആഡംബരവാഹനങ്ങൾ ഈ മുറ്റം കടന്നു പോയി. ചുരുങ്ങിയ കാലത്തിനുള്ളിൽ 18 ആഡംബരകാറുകളാണ് മാറി മാറി വന്നത്. കാരണം ഒരു വാഹനവും കൂടുതൽ കൊണ്ടുനടക്കുന്ന പതിവില്ല നാരായണപിള്ളയക്ക്. “വാഹനമെന്നു പറയുന്നത് ജീവിതപങ്കാളിയൊന്നുമല്ലല്ലോ ആജീവനാന്തം കൊണ്ടുനടക്കാൻ. കുറച്ചുകാലം ഓടിക്കുമ്പോൾ എനിക്കു മടുക്കും. അപ്പോൾ വാഹനം മാറ്റും. ഈ വണ്ടി ഇപ്പോൾ രണ്ടുവർഷമാകാറായി. ഇതു മാറ്റുകയാണ്. ബെൻസിന്റെ പുതിയ മോഡലാണ് ഇനി നോക്കുന്നത്. ''
കുട്ടനാട്ടിലെ ഇടവഴികൾ
തനി കുട്ടനാട്ടുകാരനായ പിള്ളയ്ക്ക് ഒറ്റ ദൗർബല്യമേയുള്ളൂ; ലക്ഷ്വറി കാറുകൾ. ഇതുവരെ ജീവിതത്തിലൂടെ കടന്നുപോയത് എഴുപതോളം ആഡംബരവാഹനങ്ങൾ. കുട്ടനാട്ടിൽ അറിയപ്പെടുന്ന കർഷകനായിരുന്നു മുതുകുളം ഗോപാലപിള്ള. അദ്ദേഹത്തിനും ഭാര്യ തങ്കമ്മയ്ക്കും രണ്ടുമക്കൾ. നാരായണപിള്ളയും സഹോദരി ഓമനയമ്മയും.
മക്കളുടെ പഠനത്തെക്കുറിച്ച് ഗോപാലപിള്ളയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. നാരായണപിള്ള യൂണിവേഴ്സി റ്റി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. അതിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്നു നിയമ ബിരുദം. ശേഷം കേരളത്തിലെ ചില കമ്പനികളിൽ ലോ ഓഫിസറായി. അതിനു ശേഷമാണ് വിദേശത്തേക്ക് കളം മാറ്റുന്നത്. അന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെയർമാനായിരുന്നു സി.ആർ. പട്ടാഭിരാമൻ. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമ സ്വാമി അയ്യരുടെ മകൻ അദ്ദേഹമാണു നാരായണപിള്ളയെ സിംഗപ്പൂരിൽ ലോ ഓഫിസറായി അയയ്ക്കുന്നത്. സിംഗപ്പൂരിൽ പ്രവാസജീവിതം തുടങ്ങിയെങ്കിലും അധികം വൈകാതെ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പോയി. 43 വർഷം ഓസ്ട്രേലിയയിൽ. പിന്നെ, ഏഴു വർഷം ലണ്ടനിൽ. പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ടു തികച്ചശേഷം പത്തുവർഷം മുൻപാണ് നാട്ടിലെത്തുന്നത്.
Dit verhaal komt uit de September 28, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
