ജനുവരി 26, ഡൽഹിയിലെ കർതവ്യ പഥ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പരേഡ് നടക്കുന്നു. ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തെയും സൈനിക ശക്തിയെയും വിളിച്ചറിയിച്ചു നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നവരിലും പരേഡ് നയിക്കുന്നവരിലും 80 ശതമാനവും വനിതകളാണ് നാരീ ശക്തി കാ പരേഡ്.
ആകാശത്തു വനിതാ പൈലറ്റുമാർ പറത്തിയ വ്യോമസേന വിമാനങ്ങൾ "ഫ്ലൈപാസ് ചെയ്യുമ്പോൾ ഇങ്ങു താഴെ അഭിമാനത്തോടെ ശിരസ്സുയർത്തി പരേഡു നടത്തിയവരുടെ കൂട്ടത്തിൽ 12 മലയാളി പെൺകുട്ടികളുമുണ്ടായിരുന്നു. രാജ്യമൊട്ടാകെയുള്ള കോളജുകളിൽ നിന്നു പരേഡിനായി തിരഞ്ഞടുക്കപ്പെട്ട 200 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരുടെ പരേഡ് പ്ലാറ്റൂണിലെ 12 മിടുമിടുക്കികൾ പരിശീലനവും പരേഡും വിവിധ പരിപാടികളുമൊക്കെ കഴിഞ്ഞു തിരികെ കേരളത്തിലേക്കു പ്ലെയിൻ കയറുന്ന ദിവസം അവർ വനിതയോടു സംസാരിച്ചു. കേരളത്തിൽ നിന്നുള്ള ഈ ടീമിനെ നയിച്ച കോട്ടയം, പാലാ അൽഫോൻസാ കോളജിലെ എൻഎസ്എ സ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്ത്യനും ഒപ്പം ചേർന്നു.
മേരാ ഭാരത് ദേശ്
ഡോ. സിമിമോൾ: രാജ്യത്തെയാകെ 16 റീജിയണുകളായി തിരിക്കും. നമ്മുടെ റീജിയണിന്റെ ചാർജ് എനിക്കായിരുന്നു. 16 പ്രോഗ്രാം ഓഫിസർമാരും 200 കുട്ടികളുമൊക്കെയായി ആകെ ജഗപൊഗ പ്രതീക്ഷിച്ചാണു വണ്ടി കയറിയത്. പക്ഷേ, ഹൃദ്യമായ അനുഭവമാണു ലഭിച്ചത്.
മരിയ: അവിടെ എല്ലാവർക്കും നന്നായി ഇംഗ്ലിഷ് അറിയാമെങ്കിലും എപ്പോഴും ഹിന്ദിയിലെ സംസാരിക്കു. ടീച്ചറിനു ഹിന്ദി അറിയാവുന്നതു കൊണ്ടു രക്ഷപ്പെട്ടു. ടീച്ചർ പിജി യും എംഫില്ലും പഠിച്ചതു മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിലാണ്.
അപർണ: പക്ഷേ, ക്യാംപ് കഴിയാറായപ്പോഴേക്കും ഞങ്ങളും ഹിന്ദിക്കാരികളായി, ഹേ ക്യാ..
നന്ദിത: ട്രെയിനിലാണു യാത്രയൊക്കെ പോകുമ്പോൾ തന്നെ നാലഞ്ചു ബാഗുകൾ എല്ലാവരുടെയും കയ്യിലുണ്ട്. ഒരു മാസത്തേക്കുള്ള വസ്ത്രങ്ങൾക്കു പുറമേ സാംസ്കാരിക പരിപാടികളുടെ ഡ്രസ്സുകളും യോഗയ്ക്കും എക്സർ സൈസിനും പരേഡിനുമൊക്കെ ഇടാനുള്ള പ്രത്യേകം ഡ്രെസ്സുകളും ഷൂവും. തിരികെ വന്നപ്പോൾ ബാഗുകളുടെ എണ്ണം കൂടി. ക്യാംപിൽ നിന്നു കിട്ടിയ സ്വെറ്ററും ബ്ലേസറുമൊക്കെ കൂടാതെ ഞങ്ങളുടെ ഷോപ്പിങ്ങും നടന്നല്ലോ.
അപർണ എല്ലാം ചുമന്നു ട്രെയിനിൽ കയറ്റിയതും ഒന്നും മിസ്സാകാതെ എത്തിച്ചതുമൊക്കെ ടാസ്ക് ആയിരുന്നു.
هذه القصة مأخوذة من طبعة February 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്