يحاول ذهب - حر

ഒടുക്കത്തിൽ നിന്ന്

April 26, 2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഒടുക്കത്തിൽ നിന്ന്

ഒട്ടേറെ അപൂർവതകളുള്ള ഒരു കൃതിയാണ് കയർ. തകഴിയുടെ ഏറ്റവും വലിയ നോവൽ. അച്ചടിച്ച ആയിരം പേജുകൾ.

തകഴി മറ്റെല്ലാ കൃതികളും പെൻസിൽ കൊണ്ടാണ് എഴുതിയത്. കയർ മാത്രം മഷിപ്പേനകൊണ്ട്. അതെന്നു കൊണ്ടാണെന്ന് തകഴിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പെൻസിലിന്റെ ഗുണം തേഞ്ഞു പോയതു കൊണ്ടാവാം എന്നു തകഴി പറഞ്ഞിട്ടുണ്ട്. ഷീഫേഴ്സ പോലെ നല്ല പേനകൊണ്ടാവില്ല എഴുതി അതെന്ന് തകഴിക്ക് ഉറപ്പുണ്ട്. അത് വിലകൂടിയ പേന കൊണ്ട് തനിക്ക് എഴുതാൻ കഴിയില്ല. പെൻസിൽ കൊണ്ട് എഴുതിയിരുന്നത് കച്ചിക്കടലാസിലാണ്.

കൊല്ലത്തെ ‘മലയാളനാട് വാരിക വലിയ പരസ്യം നൽകി പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും ഏതാനും ലക്കം കഴിഞ്ഞ് നിർത്തിക്കളഞ്ഞു. തകഴി മലയാള ത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി നിൽക്കുമ്പോഴാണ് സംഭവം.

പ്രസാധകർ തന്റെ കൃതിക്കു വേണ്ടി ക്യൂ നിൽക്കുന്നതു കണ്ട് ശീലിച്ചിട്ടുള്ള തകഴിയുടെ ഈ കൃതി പ്രസിദ്ധീകരിക്കാൻ പ്രമുഖ പ്രസാധകർ മടികാട്ടി. ഇത്രവലിയ പുസ്തകം വാങ്ങാൻ ആളുകളുണ്ടാവുമോ എന്നായിരുന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും ഡിസി ബുക്സിന്റെയും സംശയം.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size