يحاول ذهب - حر

വൈരുധ്യങ്ങൾ

March 29, 2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

വൈരുധ്യങ്ങൾ

പണ്ടത്തെ ചവറക്കാരെപ്പോലെ വിരുതു കാട്ടിയവർ ചുരുക്കമായിരിക്കും. അവിടെ ഒരു കാലത്ത് രണ്ടുപേരുടെ സ്മാരകങ്ങളായി വായനശാലകളുണ്ടായിരുന്നു. ശങ്കരമംഗലത്തെ ശങ്കരൻ തമ്പി വായനശാ ലയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വായനശാലയും.

ദിവാൻ പി.രാജഗോപാലാചാരി സ്വദേശാ ഭിമാനിയെ നാടുകടത്താൻ ഉത്തരവിട്ടപ്പോൾ അതു നടപ്പാക്കിയ സർവാധികാര്യക്കാരാണ് ശങ്കരൻ തമ്പി! പല പത്രങ്ങളുടെയും സ്ഥാപക പത്രാധിപന്മാരെയാണ് നാം ഓർക്കുക. മനോരമയുടെ കണ്ടത്തിൽ വറുഗീസുമാപ്പിള, മാതൃഭൂമിയുടെ കെ.പി.കേശവമേനോൻ, കേരളകൗമുദിയുടെ സി.വി.കുഞ്ഞുരാമൻ എന്നിങ്ങനെ.

എന്നാൽ വക്കം മൗലവിക്കുവേണ്ടി സ്വദേശാഭിമാനി തുടങ്ങിയ പത്രാധിപരെയല്ല അതു പൂട്ടിച്ച പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് നാം ഓർമിക്കുന്നത്. ആദ്യ പത്രാധിപരുടെ പേര് സി.പി. ഗോവിന്ദപ്പിള്ളയാണെന്നറിയാൻ നമ്മൾ പഴയ ഫയൽ നോക്കേണ്ടിവരും.

ദിവാനായിരുന്നപ്പോൾ തിരുവിതാംകൂറിൽ പത്രങ്ങളുടെ നട്ടെല്ലൊടിക്കുകയും മനോരമ ഒൻപതു വർഷം പൂട്ടിയിടിക്കുക യും ചെയ്ത സി.പി.രാമസ്വാമി അയ്യർ സ്വാതന്ത്യാനന്തരം പത്രസ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച പ്രസ് കമ്മിഷനിൽ അംഗമായി.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size