يحاول ذهب - حر

പള്ളിക്കൂടം കഥകൾ

February 08,2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

പള്ളിക്കൂടം കഥകൾ

പണ്ട് കൃത്യമായി അഞ്ചാം വയസ്സിൽ കുട്ടിയെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. പിന്നീടെന്നെങ്കിലും സൗകര്യപ്പെടുന്ന പ്രായത്തിലാണു സ്കൂളിൽ കൊണ്ടുചെന്നാക്കുക. ഹെഡ്മാസ്റ്റർ ചില ചോദ്യങ്ങൾ ചോദിച്ച് അറിവു തിട്ടപ്പെടുത്തി ഉയർന്ന ഏതെങ്കിലും ക്ലാസിൽ ചേർക്കും. ചിലപ്പോൾ ആ പ്രായത്തിലുള്ളവരുടെ ക്ലാസിനും മേലെയായിരിക്കും പ്രവേശനം.

അങ്ങനെയുള്ളവർ സർക്കാർ പരീക്ഷയുള്ള ക്ലാസിലെത്തുമ്പോൾ കുറഞ്ഞ പ്രായം പരീക്ഷയെഴുത്തിനു തടസ്സമുണ്ടാക്കും. അതു നേരെയാക്കാൻ പലരും പലമാർഗമാണു സ്വീകരിക്കുക.

കുടിപ്പള്ളിക്കൂടത്തിൽ മികവു കാട്ടുകയും വീട്ടിൽ കീർത്തനങ്ങൾ ചൊല്ലിപ്പഠിക്കുകയും അക്ഷരങ്ങളും എഞ്ചുവടിയും പഠിച്ചു റപ്പിക്കുകയും ചെയ്തിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ ഹെഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. അഞ്ചുവയസ്സുള്ള അവനെ ഹെഡ്മാസ്റ്റർ ഒന്നാം ക്ലാസിനു പകരം രണ്ടാം ക്ലാസിൽ ചേർത്തു.

ഏഴാം ക്ലാസിലെ പബ്ലിക് പരീക്ഷയെഴുതാൻ രാമകൃഷ്ണന് പതിമൂന്നു വയസ്സു തികഞ്ഞില്ലെന്നതു പ്രശ്നമായി. മിടുക്കനായ രാമകൃഷ്ണനെ പരീക്ഷയെഴുതിക്കാതെ ഒരു കൊല്ലം കൂടി ഏഴാം ക്ലാസിലിരുത്തുന്നതു ശരിയല്ലെന്ന് ഹെഡ്മാസ്റ്റർക്കു തോന്നി.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size