ഇടുക്കിക്കാരിയാണെങ്കിലും മിർണ മേനോൻ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും സുപരിചിതയാണ്. അഭിനയം തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ രജനികാന്ത്, മോഹൻലാൽ, നാഗാർജുന, ശിവരാജ് കുമാർ എന്നിങ്ങനെ ഇന്ത്യ ൻ സിനിമയിലെ നാല് സൂപ്പർ സ്റ്റാറുകൾക്കൊപ്പമാണ് മിർണ അഭിനയിച്ചത്. "ബിഗ് ബ്രദറി'ൽ മോ ഹൻലാലിന്റെ നായിക ആര്യാ ഷെട്ടിയായും ജയി ലറി'ൽ രജനികാന്തിന്റെ മരുമകൾ ശ്വേതയായും മിർണ തിളങ്ങി. അദിതി മേനോൻ എന്ന രാമക്കൽമേട്ടുകാരിയായ നായിക സിനിമാജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
"ജയിലറി'ൽ തലൈവർക്കൊപ്പം
രജനികാന്ത് സാറിന്റെ മരുമകൾ ശ്വേത എന്ന കഥാപാത്രമായിട്ടാണ് ഞാൻ ജയിലറിൽ അഭിനയിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. സാറിന് എല്ലാ സിനിമകളെക്കുറിച്ചും നല്ല ധാരണയുണ്ട്. വലുത് ചെറുത് എന്നില്ലാതെ എല്ലാ സിനിമകളും കാണും. ജയിലർ ചിത്രീകരണം നടക്കുന്ന സമയത്ത് രജനിസാർ വെബ് സീരീസുകൾ ആണ് കണ്ടിരുന്നത്. ബ്രേക്കിങ് ബാഡ് ഒക്കെ കണ്ടുവന്നിട്ട് അതെക്കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ചെറിയ കഥാപാത്രങ്ങളെപ്പോലും അദ്ദേഹം ശ്രദ്ധിക്കും. ആ സമയത്താണ് കാന്താര' എന്ന സിനിമ റിലീസ് ആയത്. രജനി സാർ 'കാന്താര കണ്ടുവന്നിട്ട് രജനിസാറും രമ്യ കൃഷ്ണൻ മാഡവും സംവിധായകൻ നെൽസൺ ദിലീപ് കുമാറും ഞാനും കൂടിയിരുന്ന് ആ സിനിമയെക്കുറിച്ച് ഒത്തിരി സംസാരിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. രജനി സാറിന്റെ കൂടെയാണ് ഷൂട്ടിങ് എന്നു പറഞ്ഞപ്പോൾ ആദ്യം നല്ല ടെൻഷൻ തോന്നിയെങ്കിലും ഞാൻ അതൊക്കെ അടക്കിവച്ചു. കാരണം, അഭിനയിക്കുമ്പോഴും ഞാൻ രജനി സാറിനെ രജനി സാർ ആയി കണ്ടാൽ എനിക്ക് ശ്വേതയാകാൻ പറ്റില്ല. എന്നാലും സാറിനെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ ആണ്. നടക്കുന്നതിലും ഇരിക്കുന്നതിലും തിരിയുന്നതിലും സംസാരിക്കുന്നതിൽപോലും ആ തലൈവർ സ്റ്റൈൽ ഉണ്ട്. അത് കണ്ടിരി ക്കാൻ ഭയങ്കര ചന്തമാണ്.
هذه القصة مأخوذة من طبعة March 23, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 23, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.