തമിഴ്നാട് കന്യാകുമാരി ജില്ലയിലാണ് ശ്രീ ആദികേ ശവപ്പെരുമാൾ ക്ഷേത്രം. ശ്രീ പദ്മനാഭ സ്വാമിയേ നാം അറിയുന്നതിനും മുൻപേ ഉള്ള ക്ഷേത്രമാണിത്. ശ്രീ പദ്മനാഭസ്വാമിയുടെ ജേഷ്ഠൻ എന്നു പറയുന്നതും അതുകൊണ്ട് തന്നെയാണ്. ഇവിടെ വന്നു കണ്ടാൽ മാത്രമേ ഈ അത്ഭുതം നിങ്ങളിലേക്ക് എത്തുകയുള്ളു. ശ്രീ പദ്മനാഭ സ്വാമിയുടെ അതെ പ്രതിഷ്ഠ തന്നെയാണ് ഇവിടെയും. തിരുവിതാംകൂറിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. ഒരിക്കലും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കണ്ട് കണ്ണുകളുമായി നമ്മൾ ഈ തിരുവട്ടാറിലേക്ക് പോകരുത്. കാരണം രണ്ടും വളരെ വ്യത്യസ്ഥമാണ്. ഒറ്റ നോട്ടത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രമെന്ന് തന്നെ തോന്നിപോകും. പിന്നെ പതിയെ നടന്നു സ്വർണ്ണകൊടിമരത്തിന്റെ അടുത്തെത്തി. അവിടെ നിന്നും അകത്തേക്ക്. ഓരോ ശില്പങ്ങളും കൊത്തുപണികളും പദ്മനാഭ സ്വാമി ക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്നു. അകത്ത് വീണ്ടും പടികയറി ഒറ്റക്കൽ മണ്ഡപത്തിൽ എത്തി പെരുമാളിനെ കണ്ടു. ആദികേശവൻ അങ്ങനെ കിടക്കുകയാണ്. ആൾക്കാർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വളരെ സമാധാനമായി ഭഗവാനെ സാധിക്കുന്നു. തൊഴുതു പുറത്തിറങ്ങി തിരുവമ്പാടി കൃഷ്ണനേയും അയ്യ പ്പനെയും തൊഴുതു. കുറച്ചു നേരം സമാധാനമായി ആ കൽതൂണിൽ ഇരുന്നു. അവിടെ നിന്നും പുറത്തിറങ്ങി നേരെ ശ്രീ നരസിംഹമൂർത്തിയുടെ അടുത്തേക്കാണ് പോകുന്നത്. കുറച്ചു കൽപടവുകൾ ഇറങ്ങി വളരെ മനോഹരമായ ഇടം. അവിടെ നരസിംഹമൂർത്തിയെ തൊഴുതു. പുറകിൽ പറളിയാർ ഒഴുകുന്ന കാണുവാൻ ആയി അവിടെയും എത്തി. ശാന്തം, സമാധാനം, സ്വസ്ഥം എന്നൊക്കെ വെറുതെ എഴുതുന്നത് അല്ല. വന്നു നോക്കു. അത്രയും സുന്ദരിയായി പറളിയാർ. എത്ര സമയം അവിടിരുന്നു എന്നൊന്നും അറിയില്ല; ദൂരെ നിന്നും വരുന്ന കാറ്റും ചുറ്റിലും ഔഷധ ചെടികളും എല്ലാം നിറഞ്ഞു നിൽക്കുന്നു ഇതൊക്കെ കണ്ടു എന്റെ മനസ്സും. നമ്മുടെ ഒക്കെ തിരക്കിൽ നിന്നും ഒരിക്കൽ എങ്കിലും സമാധാനമായി വരാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് ഇവിടം.
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം