ഊണ് കഴിഞ്ഞ് ചാരുകസാലയിൽ കിടന്ന് മാവിൻ ചില്ലകളിലൂടെ പാറി വരുന്ന ഇളം കാറ്റുമാസ്വദിച്ച് കൈയിൽ ഒരു വിശറിയുമായി വിശ്രമിച്ചിരുന്ന കാരണവന്മാരുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ വേനലിന് വിശറിയുടെ കാറ്റു പോരാ, മുറ്റത്ത് തണലിന് മാവുമില്ല.
അതേ സമയം ഉഷ്ണമാപിനികളിൽ രസമുയരുന്നത് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണ് രാജ്യത്തെ ഒട്ടനേകം കോർപ്പറേറ്റുകൾ! കഴിഞ്ഞ വർഷത്തെ വേനൽ അവരെ ചതിച്ചു കളഞ്ഞു; ഈ വർഷം അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ മെറ്റീരിയളോജിക്കൽ ഡിപ്പാർ ട്ട്മെന്റ് (ഐ എം ഡി) പ്രവചിച്ചിരിക്കുന്നത് എൽ നിനോ അവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വർഷം പല സംസ്ഥാനങ്ങളിലും ഇനിയും ചൂടു വർദ്ധിക്കുമെന്നും താപതരംഗങ്ങളുണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുമാണ്.
കാലാവസ്ഥയിലെ ഈ മാറ്റം കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു കൂട്ടർ എയർ കണ്ടീഷണറുകളുടെ നിർമ്മാതാക്കളാണ്. ഇന്ത്യയിലെ എയർ കണ്ടീഷണറുകളുടെ വിപണി ഏതാണ്ട് 3 ലക്ഷം കോടി രൂപയുടേതാണ്. 10 ദശലക്ഷം യന്ത്രങ്ങൾ കഴിഞ്ഞ വർഷം വിറ്റെങ്കിൽ ഈ വർഷം 12.5 ദശലക്ഷം യൂണിറ്റുകളെങ്കിലും വില്ക്കുവാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
പുതിയ മോഡലുകളും വലിയ വാഗ്ദാനങ്ങളുമായി മിക്ക ബ്രാൻഡുകളും രംഗത്തുണ്ട്. വേനൽക്കാലത്താണ് അവരുടെ വില്പനയുടെ 45-50% വും നടക്കുന്നത്. പിന്നെ പ്രധാനമായും ഉത്സവകാലങ്ങളിലും. 2023 -ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 100 വീടുകളെടുത്താൽ 24 എ സി യൂണിറ്റുകളുണ്ട്. വിപണിയിൽ 19% വില്പന നടത്തിയ വോൾട്ടാസാണ് ബ്രാൻഡുകളിൽ ഒന്നാമൻ. നാലു പ്ലാൻറുകളിൽ എ സി നിർമ്മിക്കുന്ന വോൾട്ടാസ്, വിപണിയിൽ ആവശ്യം ഉയരുന്നത് പരിഗണിച്ച് ശേഷി വർധിപ്പിക്കുകയാണ്. മറ്റു പ്രമുഖ ബ്രാൻഡുകളായ ഗോദ്റജ് മുൻവർഷത്തെക്കാൾ 30% വർദ്ധനവും എൽ ജി 35% അധികവില്പനയും ഈ വർഷം പ്രതീക്ഷിക്കുന്നു. വോൾട്ടാസ്, ഹെയർ തുടങ്ങിയ ബ്രാൻഡുകൾക്കു വേണ്ടി എസിയും റഫ്രിജറേറ്ററും നിർമ്മിച്ചു നല്കുന്ന സ്ഥാപനമാണ് എപക് ഡ്യൂറബിൾ. പല ബ്രാൻഡുകളിൽ വിപണിയിലെത്തുന്ന യൂണിറ്റുകളിൽ 24 ശതമാനവും നിർമ്മിക്കുന്നത് അവരാണ്. ഈ വർഷം ഇവയുടെ ആവശ്യം 15% എങ്കിലും വർദ്ധിക്കുമെന്നാണ് അവരും കരുതുന്നത്. കൂടാതെ കൂളറുകൾ നിർമ്മിക്കുവാനുള്ള പുതിയ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. 2027-28 ആകുമ്പോഴേക്ക് 250-300 കോടി രൂപയുടെ ബിസിനസ്സ് ആ പുതിയ സംരംഭത്തിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം