നാല് വർഷത്തിന് ശേഷം നടന്ന ഡൽഹി ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂ ണിയൻ തിരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സഖ്യം ഇത്തവണയും അതിന്റെ അപ്രമാദിത്വം നിലനിർത്തി. 73 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന എ.ബി. വി.പിക്ക് ജെ.എൻ.യു ബാലികേറാമലയായി. ഏറ്റവും ഒടുവിൽ 2019 ൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിര ഞ്ഞെടുപ്പിലും ലെഫ്റ്റ് ഫ്രന്റ് തന്നെയായിരുന്നു വിജയി ച്ചത്. ഐസ, എസ്.എഫ്.ഐ,എ.ഐ.എസ്.എഫ്, ഡി.എ സ്.എഫ് എന്നീ സംഘടനകളടങ്ങിയ ലെഫ്റ്റ് ഫ്രന്റും എ.ബി.വി.പിയും തമ്മിലായിരുന്നു നേരിട്ടുള്ള മത്സരം.
മൂന്ന് സീറ്റുകൾ ഇടതിന്, ഒന്ന് ബാപ്സയ്ക്ക്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ പാനൽ സീറ്റു കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനങ്ങൾ ഇടത് സഖ്യം. നേടിയപ്പോൾ ഒരെണ്ണം ബാപ്സ് (ബിർസ അംബേദ്ക്കർ ഫൂലെ സ്റ്റുഡൻസ് അസോസിയേഷൻ) നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥി ഡിഎസ്എഫിന്റെ സ്വാതി സിംഗിന്റെ സ്ഥാനാർത്ഥിത്വം തള്ളിപ്പോയതിനെ തുടർന്ന് ഇടത് സഖ്യം ബാപ്സയുടെ ജനറൽ സെക്രട്ടറി സ്ഥാ നാർത്ഥി പ്രിയാൻഷി ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കു കയായിരുന്നു. ഇതോടെപ്പം സെൻട്രൽ സീറ്റുകളിലേക്ക് 42 കൗൺസിലർമാരെ തിരഞ്ഞെടുത്തപ്പോൾ 30 പേരും ഇടത് സഖ്യം ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനക ളിൽ നിന്നുള്ളവരാണ്. എ.ബി.വി.പി 12 സീറ്റുകളിലും വിജയിച്ചു. 27 വർഷത്തിന് ശേഷം ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ജെ.എൻ.യു വിദ്യാർത്ഥി യൂണി യൻ പ്രസിഡന്റാകുന്നുവെന്ന പ്രത്യേകതയും ഇത്തവണ നടന്ന തിരഞ്ഞെടുപ്പിനുണ്ട്. ഇതിന് മുമ്പ് ബാട്ടിലാൽ ബെർവയാണ് ദളിത് വിഭാഗത്തിൽ നിന്ന് പ്രസിഡന്റായത്. എസ്.എഫ്.ഐയുടെ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും എ.ഐ.എസ്.എഫിന്റെ മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.
നക്സൽ ആക്രമണത്തിന്റെ ഇരയെ സ്ഥാനാർത്ഥിയാക്കി
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം