ആഗോളതാപന ഫലമായി അറബിക്കടലിന്റെ ഉപരിതല ചൂട് ക്രമാതീതമായി കൂടുന്നു. ഉഷ്ണമേഖലാ പ്രദേശമായ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില 19512015 കാലയളവിൽ ശരാശരി 10 % വർദ്ധിച്ചു. എന്നാൽ, ഇതേ കാലയളവിൽ ആഗോള ശരാശരി സമുദ്രോപരിതല താപനം 0.70 മാത്രമാണ് വർധിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലെ 700 മീറ്റർ സമുദ്രത്തിലെ ചൂടിന്റെ അളവ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി വർദ്ധിച്ചുവരുന്ന പ്രവണത പ്രകടമാക്കിയിട്ടുണ്ട്.
ബെംഗളുരു നഗരത്തിൽ കുടിക്കാനും കുളിക്കാനും വെള്ളമില്ലെന്ന വാർത്ത പുറത്തുവന്നപ്പോൾ കേരളത്തിൽ താമസിക്കുന്ന ഭൂരിപക്ഷം പേരും ആ വാർത്ത ഗൗരവത്തിലെടുത്തോ എന്നു സംശയമാണ്. ബെംഗളുരു നഗരത്തിലെ ഏകദേശം 1.14 കോടി ജനങ്ങൾക്ക് ആവ ശ്യമുള്ള 200 കോടി ലിറ്ററിന് വേണ്ടി നെട്ടോട്ടമോടുക യാണ് സർക്കാരും ജല അതോറിറ്റിയും. പാത്രം കഴുകാൻ വെള്ളമില്ലാത്തതിനാൽ അടുക്കളകൾ അടച്ചു പൂട്ടി. ഹോട്ടലുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളിലേക്ക് വഴി മാറി. സ്കൂളുകൾ കോവിഡ് കാലത്തിലെന്നപോലെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. വെള്ളം ദുരൂപയോഗം ചെയ്താൽ പിഴയടിക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകി.
അത് ബെംഗളുരുവിലല്ലേ എന്നു ചോദിച്ച് സമാധാനിക്കുകയായിരുന്നു മലയാളികൾ. എന്നാൽ കേരളവും ബെംഗളൂരുവിന്റെ വഴിയിലെക്കെത്താൻ അധികകാലം വേണ്ടി വരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇക്കൊല്ലം ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം കഠിനമായ ചൂടു അഭിമുഖീകരിച്ചു. അടങ്ങിയതായി കേരള സർവകലാശാലാ എൻയോൺമെന്റൽ സയൻസസ് വിഭാഗം ഡീൻ പ്രൊഫ. സാബു ജോസഫ് പറയുന്നു..
വെന്തുരുകുന്ന ചൂടിന് എന്താണ് കാരണം?
പ്രൊഫ. സാബു ജോസഫ് അക്ഷരാർത്ഥത്തിൽ കേരളം വെന്തുരുകുകയാണ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാ പിച്ചിട്ടുള്ള ഓട്ടോമാറ്റിക് കാലാ വസ്ഥ മാപിനികളിൽ നിന്നുള്ളി വിവരങ്ങൾ അനുസരിച്ച് പല സ്ഥലങ്ങളിലും പകൽ പ നില 40 ഡിഗ്രിക്ക് മുകളിലായി. ഫെബ്രുവരി 12നു ലഭിച്ച കണക്ക് പ്രകാരം എട്ടു ജില്ലകളിൽ എല്ലോ അലർട്ട് ആയി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴി ക്കോട്, പാലക്കാട് കണ്ണൂർ തുടങ്ങിയ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. പൊള്ളുന്ന ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂട് ഇനിയും ഉയരും എന്നാണ് വിവിധ കാലാവസ്ഥ മോഡലുകൾ ഉപയോഗിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം