Denemek ALTIN - Özgür
കടൽക്കാറ്റിനു കരൾ കൊടുത്തവൾ
Vanitha
|June 21, 2025
എട്ടു മാസം കൊണ്ട് ദിൽനയും കൂട്ടുകാരിയും തുഴഞ്ഞുപോയത് നാലു ഭൂഖണ്ഡങ്ങൾ, മൂന്നു സമുദ്രങ്ങൾ, 47500 കിലോമീറ്റർ ദൂരം
പായ്ക്കപ്പലിനു പിന്നിൽ തിര എട്ടടിയോളം ഉയർന്നു. അടുത്ത നിമിഷം തിര കപ്പലിനെ പിന്നിൽ നിന്നും എടുത്തുയർത്തി. പർവതത്തിന് മുകളിൽ നിന്നു താഴ്വാരത്തിലേക്ക് അതിവേഗം പതിക്കുന്ന അനുഭവം. “താരിണി എന്ന ഞങ്ങളുടെ കപ്പൽ മനസ്സറിഞ്ഞ് കൂടെ നിന്നു. ഭ്രാന്തൻ തിരകളെ തന്ത്രപൂർവം നേരിട്ട് സുരക്ഷിതരായി ഞങ്ങൾ തുഴഞ്ഞു മുന്നേറി.
പരിശീലന കാലത്ത് 38,000 നോട്ടിക്കൽ മൈൽ കടലിലൂടെ യാത്ര ചെയ്തെങ്കിലും പ്രധാന യാത്രയ്ക്ക് അപരിചിതമായ റൂട്ടാണ് എടുത്തത്. വെല്ലുവിളികൾ ഒരുപാടായിരുന്നു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടേണ്ടി വന്നു. നാളെ സൂര്യോദയം കാണുമോ എന്നുറപ്പില്ലാത്ത വിധം.
ലോകത്തിനു മുൻപിൽ സ്ത്രീയുടെ കരുത്തു തെളിയിക്കാൻ പായ്ക്കപ്പലിൽ ലോകം ചുറ്റി വരുന്നതിനുള്ള അവസരം ഇന്ത്യൻ നേവിയാണ് വനിതാ നാവികർക്കായി ഒരുക്കിയത്. ധൈര്യപൂർവം മുന്നോട്ടു വന്ന പതിനേഴു പേരിൽ, പല ഘട്ടങ്ങളായുള്ള പരിശീലനങ്ങൾക്കു ശേഷം തിരഞ്ഞടുക്കപ്പെട്ടവരായിരുന്നു കോഴിക്കോട്ടുകാരിയായ ലഫ്റ്റനന്റ് കമാൻഡർ കെ.ദിൽനയും പുതുച്ചേരി സ്വദേശി ലഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിയും. അതിസാഹസികമായി അവർ കടന്നത് നാലു ഭൂഖണ്ഡങ്ങളും മൂന്നു സമുദ്രങ്ങളും 47500 കിലോമീറ്റർ ദൂരവുമാണ്.
വിസ്മയം പോലെ ലഭിച്ച അവസരം
“ഞങ്ങൾക്കു ലഭിച്ച സുവർണ അവസരമായിരുന്നു ഇത്. "ജോയിൻ ഇന്ത്യൻ നേവി, സീ ദ് വേൾഡ്' എന്ന നേവിയുടെ ആപ്തവാക്യം അന്വർഥമാക്കും പോലെ ലഭിച്ച അവസരം. ഭൂ പ്രദക്ഷിണ കപ്പലോട്ടം (സർക്കം നാവിഗേഷൻ) നാലു തവണ നടത്തിയ ലോകത്തെ ആദ്യനാവിക സേനയാണ് നമ്മുടേത്. ആദ്യം ക്യാപ്റ്റൻ ദിലീപ് ഡോണ്ഡേ, രണ്ടാമത് കമാന്റർ അഭിലാഷ് ടോമി, മൂന്നാമത് ആറു വനിതാ നാവികരുടെ സംഘം. ഇപ്പോൾ ഞങ്ങളും.
2014 ലാണ് ലോജിസ്റ്റിക്സ് ഓഫിസറായി നേവിയിൽ ചേരുന്നത്. " നാവിക സാഗർ പരിക്രമ' എന്ന പ്രോജക്റ്റിൽ വനിതകൾക്ക് അവസരം നൽകുന്നതിലൂടെ ലിംഗസമത്വത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുകയാണ് ഇന്ത്യൻ നേവി. ആത്മവിശ്വാസവും ധൈര്യവും ഇരട്ടിയാക്കുന്ന വിധത്തിലുള്ള പരിശീലനമാണ് സെയിലിങ്ങിൽ യാതൊരു പരിചയവും ഇല്ലാത്ത എനിക്ക് ഈ വിജയം നേടിത്തന്നത്.
കുട്ടിക്കാലം മുതൽ സാഹസിക പ്രവർത്തികൾ ഇഷ്ടമായിരുന്നു. കരസേനാ ഉദ്യോഗസ്ഥനായ അച്ഛനും നാട്ടിലെ ചേട്ടന്മാർക്കുമൊപ്പം ക്രിക്കറ്റ് കളിച്ചും ബുള്ളറ്റ് ഓടിച്ചും റൈഫിൾ ഷൂട്ടിങ് ചെയ്തുമൊക്കെയാണ് വളർന്നത്.
Bu hikaye Vanitha dergisinin June 21, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
