ഏകദേശം 46 വർഷങ്ങൾക്കു മുൻപ്, കൊച്ചി പഴയ കൊച്ചിയായിരുന്ന കാലം അന്നിവിടെ അപൂർവം സിനിമാക്കാരേ താമസമുണ്ടായിരുന്നുള്ളു. സിനിമാ ഷൂട്ടിങ്ങുകളും തീരെ കുറവ്. അക്കാലത്തു നടന്നതാണു സംഭവം.
മേനക ജംഗ്ഷനിൽ ഒരു സിനിമയുടെ ഷൂട്ടിങ്. ബൈക്ക് ചേസാണു ചിത്രീകരിക്കുന്നത്. അന്നത്തെ സൂപ്പർ സ്റ്റാർ സുധീർ ബൈക്ക് ഓടിക്കുന്നു. മുന്നിലുള്ള മിനിലോറിയിൽ രണ്ട് ആർക്ക് ലൈറ്റുകൾ കെട്ടിവച്ച് സംവി ധായകനും ക്യാമറാമാനും. മേനക ജംഗ്ഷനിൽ നിന്നു തുടങ്ങിയ ഷൂട്ടിങ് തേവര പാലത്തിലാണ് അവസാനിക്കുന്നത്.
രാത്രി വൈകിയിരുന്നതു കൊണ്ട് ഷൂട്ടിങ് വിവരം അധികമാരും അറിഞ്ഞില്ല. കണ്ടവർക്ക് തന്നെ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായതുമില്ല.
സിനിമാഭ്രമം കലശലായി ഉണ്ടായിരുന്ന ഒരു ലോ കോളജ് വിദ്യാർഥി ഈ ചിത്രീകരണരംഗം കണ്ട് അദ്ഭുതപ്പെട്ടു. സെക്കൻഡ് ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ് പിടിക്കാൻ കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം. ആ വിദ്യാർഥി പിന്നീട് ഇറങ്ങിയ സിനിമകളൊക്കെ കാണുകയും ബൈക്ക് ചേസ് രംഗം "ടൈഗർ സലിം എന്ന സിനിമയ്ക്കു വേണ്ടിയാണു ചിത്രീകരിച്ചതെന്നു തിരിച്ചറിയുകയും ചെയ്തു. മിനിലോറിയിൽ ഉണ്ടായിരുന്നതു സംവിധായകൻ ജോഷിയാണന്നും മനസ്സിലാക്കി. പിന്നീട് ആ വിദ്യാർഥി സിനിമയിൽ അഭിനേതാവായെത്തി. ജോഷിയുടെ സംവിധാനത്തിലും അഭിനയിച്ച് ധാരാളം ക്ലാസിക് സിനിമകൾ പുറത്തിറങ്ങിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മമ്മൂട്ടിയായിരുന്നു ആ വിദ്യാർഥിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വാതിൽപ്പുറ ചിത്രീകരണങ്ങൾ അപൂർവമായിരുന്ന അക്കാലത്തു ക്യാമറയുമായി പൊതുവഴിയിലിറങ്ങിയ ജോഷി സംവിധാനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്നു. തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന യേശുദാസിന്റെ സ്വരം പോലെ തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണു ജോഷി എന്ന നിത്യഹരിത സംവിധായകൻ. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തു പ്രേംനസീറിലും ജയനിലും തുടങ്ങിയ ആ സംവിധാന കല തല മുറകൾ കൈമാറി ഇപ്പോൾ ജോജു ജോർജിലും ചെമ്പൻ വിനോദിലും വരെ എത്തിനിൽക്കുന്നു.
അതിനിടയിൽ മലയാളികൾ ഇന്നും പുതുമയോടെ കാണുന്ന എത്രയോ ക്ലാസിക് സിനിമകൾ.
Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി