നിറയെ വർത്തമാനം പറയുമെങ്കിലും വളരെ മൃദുവായി ഒരു രഹസ്യം പറയുന്നതു പോലെയാണ് അനന്യ സംസാരിക്കുക. ആരെയും ഒരു വാക്കുകൊണ്ടു പോലും നോവിക്കരുത് എന്ന മട്ടിൽ ജീവിതത്തിലെ ട്വിസ്റ്റുകളുടെ കാലത്തും അനന്യ ഇതേ ഭാവം നിലനിർത്തി.
പക്ഷേ, സിനിമയിൽ അനന്യ ഈ പരിധിയൊക്കെ വിടും. അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടി പോകും' എന്നു തറപ്പിച്ചു പറയുന്ന പെണ്ണായി അപ്പനിലൂടെ ശക്തമായി തിരികെയെത്തിയ അനന്യ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.
സിനിമാഭിനയം നിർത്തുകയാണ് എന്നു പറഞ്ഞില്ലെങ്കിലും ഇടക്കാലത്ത് അനന്യയെ കണ്ടിരുന്നില്ല ? 2017 ൽ "ടിയാൻ' ചെയ്തതിനു ശേഷമാണ് രണ്ടു മൂന്നു വർഷത്തെ ഗ്യാപ് വരുന്നത്. അതിനു ശേഷം. 20-21 ലാണ് മലയാളത്തിലേക്കുള്ള തിരിച്ചു വരവു ചിത്രമായ ഭ്രമം ചെയ്യുന്നത്. അതുകൊണ്ടു സിനിമയിലേ ഉണ്ടായിരുന്നില്ല എന്നർഥമില്ല. അന്യഭാഷാ ചിത്രങ്ങൾ പലതും ചെയ്തു.
ഞാൻ കേരളത്തിലല്ല, പുറത്തെവിടെയോ ആണു താമസം, സിനിമയിൽ അഭിനയിക്കുന്നില്ല എന്നിങ്ങനെയുള്ള സംസാരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ തെറ്റായി പരന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണെന്നു തോന്നുന്നു സിനിമാ അവസരങ്ങളൊന്നും ഇടയ്ക്ക് വന്നില്ല. എന്നെ കാസ്റ്റ് ചെയ്യണം എന്നാഗ്രഹിച്ചവർ പോലും പടങ്ങൾ ചെയ്യുന്നില്ല എന്ന ധാരണയിൽ എന്നിലേക്ക് എത്താതെ പോയി.
തേടിയെത്തിയവരുടെ കഥകൾ ഞാൻ കേട്ടിരുന്നെങ്കിലും നല്ല പ്ലോട്ടോ സ്ക്രിപ്റ്റോ അല്ലാത്തതിനാൽ ചെയ്തുമില്ല. ഭ്രമത്തിന്റെ ഹിന്ദി പതിപ്പ് അന്ധാധുൻ' ഹിറ്റ് ആണ് എന്നതിനാലാണു ഭ്രമം ചെയ്യാൻ തീരുമാനിക്കുന്നത്. രവി കെ. ചന്ദ്രനാണു സംവിധായകൻ നായകൻ പൃഥ്വിരാജാണ് എന്നതുകൊണ്ടൊക്കെ വേണ്ടന്നു വയ്ക്കേണ്ട കാര്യമില്ലായിരുന്നു. പൊലീസ് ഓഫിസറുടെ ഭാര്യയുടെ റോളായിരുന്ന അതിൽ ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമ സീദനി ഞാനായിരുന്നു നായിക. പതിനൊന്നു കൊല്ലത്തിനു ശേഷം ആണ് ഉണ്ണിയുടെ കൂടെ റോൾ ചെയ്യാനായത് എന്ന പ്രത്യേകതയണ്ടായിരുന്നു. ചെറിയ റോളായിരുന്നെങ്കിലും ഭ്രമത്തിലെ എന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.
Bu hikaye Vanitha dergisinin April 13, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin April 13, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്