കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഡ്രൈവറെ ഒരു നാൾ കാണാതായി. രണ്ടു ദിവസത്തെ ലീവ് എഴുതി വച്ചു പോയ ആളെ അഞ്ചു ദിവസം കഴിഞ്ഞും കാണാതായപ്പോൾ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല.
മൊബൈൽ ഫോണും വീടുകളിലെല്ലാം ലാൻഡ് ഫോണും വ്യാപകമല്ലാതിരുന്ന അക്കാലത്ത് ആളെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒരു മാസത്തോളം കാണാതായപ്പോൾ ഹാജരാകാത്ത ജോലിക്കാരന്റെ വീട്ടിലേക്ക് മെമ്മോകളും നോട്ടീസുകളും വന്നു. അദ്ദേഹം അപ്പോഴേക്കും ദൈവമായി മാറിയിരുന്നു. ദൈവത്തിന് എന്ത് മെമ്മോ.. എന്തു നോട്ടീസ്...
അന്നു സർക്കാർ ഓഫിസിൽ നിന്നു പറയാതെ ഇറങ്ങിപ്പോയ ദൈവത്തിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ലക്ഷണമൊത്ത മുച്ചിലോട്ട് ഭഗവതിയായി നാരായണൻ പെരുവണ്ണാൻ ഇറങ്ങിയാൽ മക്കൾ മനമുരുകി വിളിക്കും. കാക്കണേ.. ദൈവേ...
ചുവപ്പും വെള്ളയും പച്ചയും കറുപ്പും നിറങ്ങളിൽ അണിയിച്ചൊരുക്കിയ തിരുമുടിയിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്ര ങ്ങളെയും പതിച്ച്, തെച്ചിപ്പൂ തൊങ്ങലുകൾ ഇളകിയാടി, കുറ്റിശംഖും പാക്കും' എന്ന മുഖത്തെഴുത്താൽ അതിസുന്ദരിയായി, വെള്ളിയിൽ തീർത്ത കണ്ണും പല്ലും അണിഞ്ഞ്, കൈകളിൽ തീപ്പന്തമേന്തി വരുന്ന സർവാ ലങ്കാര ഭൂഷിതയായ നിത്യകന്യകയാണു മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതിയായി മാറാൻ ഏറ്റവും തക്ക മുഖവും പ്രകൃതവുമാണു നാരായണൻ പെരുവണ്ണാന് എന്നു പറയുന്നവരേറെ.
“നമ്മുടെ ഭാവങ്ങളിൽ വരുന്ന മാറ്റം പ്രധാനമാണ്. രൗദ്ര രൂപിയായാൽ മുഖവും വടിവും അതിനൊപ്പമാകണം. സൗമ്യയാകുമ്പോൾ കാണുന്നവർക്കും ആ ശാന്തത അനുഭവപ്പെടണം.' എന്നു നാരായണൻ പെരുവണ്ണാൻ.
മുച്ചിലോട്ട് ഭഗവതി
“സ്ത്രീ രൂപ തെയ്യങ്ങളിൽ ഏറ്റവും ലാവണ്യമുള്ളതാണു മുച്ചിലോട്ടു ഭഗവതി. പുരുഷ രൂപത്തിൽ ഏറ്റവും സുന്ദരൻ കതിവനൂർ വീരനും. കണ്ണൂർ ജില്ലയിൽ ഈ രണ്ടു കോലങ്ങളും ഏറ്റവും അധികം കെട്ടിയ തെയ്യക്കാരൻ ഞാനേ കാണൂ.
ജില്ലയിൽ ഏകദേശം 108 ഓളം മുച്ചിലോട്ടു കാവുകളുണ്ട്. സാത്വിക ഭാവമായതിനാൽ മുച്ചിലോട്ടു ഭഗവതിക്കു ചടുലമായ ചലനങ്ങളും വാക്കുകളും ഇല്ല. കതിവനൂർ വീരനാകട്ടേ മെയ്യഭ്യാസം വളരെയധികമുണ്ട്.
Bu hikaye Vanitha dergisinin April 13, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin April 13, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്