Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

സ്നേഹം കൊണ്ട് കയ്യൊപ്പ്

Vanitha

|

July 22, 2023

ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ഭാര്യ ശാരദ മുരളീധരനും ജീവിതം പറയുന്നു

- വിജീഷ് ഗോപിനാഥ്

സ്നേഹം കൊണ്ട് കയ്യൊപ്പ്

അധികാരത്തിന്റെ ധിക്കാരം നിഴലായങ്കിലും വീണു കിടക്കേണ്ട വീടാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെയും ഔദ്യോഗിക ഭവനം. സർക്കാരിന്റെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾക്കു താഴെ ചാർത്തേണ്ട രണ്ടു കയ്യൊപ്പുകളാണ് എന്നും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. പക്ഷേ, ഇവിടെ പൂമുഖം മുതൽ കനമില്ലാത്ത പുഞ്ചിരിയും സ്നേഹത്തിന്റെ തെളിച്ചവും മാത്രം.

തുടങ്ങേണ്ടതു 33 വർഷം മുൻപ് ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രയിൽ നിന്നാണ്. കേരളത്തിൽ നിന്നു സിവിൽ സർവീസ് പ്രവേശനം കിട്ടിയ രണ്ടു പേർ ആ ട്രെയിനിലാണ് അന്നു മസൂറിയിലേക്കു പോയത്. തിരുവനന്തപുരത്തു നിന്നു ശാരദ മുരളീധരനും കോഴിക്കോടു നിന്നു പാലക്കാടെത്തി ഡോ വി വേണുവും. ഒരേ കോച്ചിലെ  അടുത്തുള്ള ബർത്തുകളിലിരുന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണു മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. അവർക്കൊപ്പം അവിചാരിതം' എന്ന വാക്കും ഏതോ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് എടുത്തു കൂടെ കയറിയിരുന്നു.

നടന്ന വഴികളിലും ചിന്തകളിലും അദ്ഭുതപ്പെടുത്തുന്ന സമാനതകൾ ഉണ്ടായിരുന്നു ഇരുവർക്കും. പഠനത്തിൽ മിടുമിടുക്കർ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണു ശാരദ. ആദ്യ മെഡിക്കൽ എൻട്രൻസ് എഴുതി അഡ്മിഷൻ നേടിയ ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ വേണു. പിന്നീട് രണ്ടുപേരുമെടുത്തത് ഒരേ തീരുമാനം. വ്യക്തികളേക്കാൾ സമൂഹത്തെ ചികിത്സിക്കാനുള്ള വഴി തു റക്കണം. അങ്ങനെ "മക്കൾ ഡോക്ടറാകണം' എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിന്റെ തിരി താഴ്ത്തി വച്ചു ജ നങ്ങളോടൊപ്പം നിൽക്കാൻ അവർ ഇറങ്ങി.

ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എന്തൊക്കെ തീരുമാനങ്ങൾ എടുത്തിരുന്നു

 വേണു: വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു പ്രധാനം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നു ഞാനുറപ്പിച്ചു. യാത്ര ചെയ്ത രണ്ടു ദിവസം മുഴുവൻ സംസാരിച്ചു. സിഗരറ്റു വലിക്കാൻ ഞാൻ പോകുമ്പോൾ സംസാരത്തിന്റെ രസച്ചരടു പൊട്ടാതിരിക്കാൻ ശാരദ പിന്നാലെ വരും.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ

വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...

time to read

1 mins

January 17, 2026

Vanitha

Vanitha

ആഹാ, ഇവർ മിടുക്കരാണല്ലോ

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

time to read

4 mins

January 17, 2026

Vanitha

Vanitha

ടേം ഇൻഷുറൻസ് എന്തിന് ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 17, 2026

Vanitha

Vanitha

അടുക്കത്തെ ആമയൂട്ട്

കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്

time to read

3 mins

January 17, 2026

Vanitha

Vanitha

'മണ്ണ് വേണ്ടാ' ചെടികൾ

ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം

time to read

1 mins

January 17, 2026

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Translate

Share

-
+

Change font size