അധികാരത്തിന്റെ ധിക്കാരം നിഴലായങ്കിലും വീണു കിടക്കേണ്ട വീടാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെയും ഔദ്യോഗിക ഭവനം. സർക്കാരിന്റെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾക്കു താഴെ ചാർത്തേണ്ട രണ്ടു കയ്യൊപ്പുകളാണ് എന്നും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. പക്ഷേ, ഇവിടെ പൂമുഖം മുതൽ കനമില്ലാത്ത പുഞ്ചിരിയും സ്നേഹത്തിന്റെ തെളിച്ചവും മാത്രം.
തുടങ്ങേണ്ടതു 33 വർഷം മുൻപ് ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രയിൽ നിന്നാണ്. കേരളത്തിൽ നിന്നു സിവിൽ സർവീസ് പ്രവേശനം കിട്ടിയ രണ്ടു പേർ ആ ട്രെയിനിലാണ് അന്നു മസൂറിയിലേക്കു പോയത്. തിരുവനന്തപുരത്തു നിന്നു ശാരദ മുരളീധരനും കോഴിക്കോടു നിന്നു പാലക്കാടെത്തി ഡോ വി വേണുവും. ഒരേ കോച്ചിലെ അടുത്തുള്ള ബർത്തുകളിലിരുന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണു മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. അവർക്കൊപ്പം അവിചാരിതം' എന്ന വാക്കും ഏതോ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് എടുത്തു കൂടെ കയറിയിരുന്നു.
നടന്ന വഴികളിലും ചിന്തകളിലും അദ്ഭുതപ്പെടുത്തുന്ന സമാനതകൾ ഉണ്ടായിരുന്നു ഇരുവർക്കും. പഠനത്തിൽ മിടുമിടുക്കർ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണു ശാരദ. ആദ്യ മെഡിക്കൽ എൻട്രൻസ് എഴുതി അഡ്മിഷൻ നേടിയ ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ വേണു. പിന്നീട് രണ്ടുപേരുമെടുത്തത് ഒരേ തീരുമാനം. വ്യക്തികളേക്കാൾ സമൂഹത്തെ ചികിത്സിക്കാനുള്ള വഴി തു റക്കണം. അങ്ങനെ "മക്കൾ ഡോക്ടറാകണം' എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിന്റെ തിരി താഴ്ത്തി വച്ചു ജ നങ്ങളോടൊപ്പം നിൽക്കാൻ അവർ ഇറങ്ങി.
ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എന്തൊക്കെ തീരുമാനങ്ങൾ എടുത്തിരുന്നു
വേണു: വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു പ്രധാനം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നു ഞാനുറപ്പിച്ചു. യാത്ര ചെയ്ത രണ്ടു ദിവസം മുഴുവൻ സംസാരിച്ചു. സിഗരറ്റു വലിക്കാൻ ഞാൻ പോകുമ്പോൾ സംസാരത്തിന്റെ രസച്ചരടു പൊട്ടാതിരിക്കാൻ ശാരദ പിന്നാലെ വരും.
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ