ശൃംഗേരി ശാരദാപീഠം നടത്തിയ ഭഗവത് ഗീതാ പാരായണത്തിൽ 700 ശ്ലോകങ്ങൾ ഏറ്റവും വേഗത്തിൽ ഓർമയിൽ നിന്ന് ചൊല്ലി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓർമയെ കുറിച്ചുള്ള പഠനങ്ങളും പരിശീലന ക്ലാസുകളും നടത്തുന്നു. ശ്രീജ പുതുമന അമേരിക്കയിൽ സോഫ്റ്റ്വെയർ കൺസൽറ്റന്റ് ക്ലാസിക്കൽ നർത്തകിയും യോഗ പരിശീലകയുമാണ്.
കണക്കിൽ മിടുക്കരാകാൻ നൃത്തം പഠിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ, സംഗതി സത്യമാണ്. നൃത്തപഠനവും പിയാനോ വായിക്കാൻ പഠിക്കുന്നതുമൊക്കെ ഗണിത പഠനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. നൃത്തം പഠിച്ചിട്ട് ഒന്നുമായില്ല, പിയാനോ പഠിച്ചത് വെറുതേയായി എന്നൊക്കെ പറയുന്നവരുണ്ട്. അവരുടെ ജീവിതത്തിലെ മറ്റു നേട്ടങ്ങൾ പലപ്പോഴും സ്വയം വിശകലനം ചെയ്യാറുമില്ല.
നൃത്തം പഠിക്കുന്നവരെല്ലാം പത്മാ സുബ്രമഹ്ണ്യവും പിയാനോ പഠിക്കുന്നവരെല്ലാം എ. ആർ. റഹ്മാനും ആകണമെന്നില്ല. അങ്ങനെ ആകുന്നത് മാത്രമല്ല വിജയം. നൃത്തം കണക്കു കൂട്ടിയാണ് ചെയ്യുന്നത്. ഒരാൾ നൃത്തം ചെയ്യുമ്പോൾ മനസ്സിൽ നിറയെ അക്കങ്ങളാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ നാലു താളത്തിൽ ഒരു ചുവട്. പിന്നെ, അടുത്തത്. കണക്കിൽ മോശമായ കുട്ടിക്ക് പുരോഗതി നേടാനും മിടുക്കർക്ക് കൂടുതൽ തിളങ്ങാനും അവർ പോലുമറിയാതെ നൃത്തം ഗുണകരമാകും. കൈവഴങ്ങാനും കണക്കിൽ മിടുക്കരാകാനും പിയാനോ പോലുള്ള സംഗീതോപകരണങ്ങളുടെ പഠനം സഹായിക്കും.
രണ്ടു കൈകളും ഉപയോഗിച്ച് ഓരോ അക്ഷരവും ഓർത്തു വച്ചുള്ള പിയാനോ വാദനം ബുദ്ധിക്കുള്ള പരിശീലനം കൂടിയാണിത്. പിയാനോ പഠിക്കുന്ന കുട്ടി ഭാവിയിൽ മികച്ച സോഫ്റ്റ്വെയർ പ്രോഗ്രാമറായി മാറാം. ഈ തരത്തിൽ പല കലകളെയും ബൗദ്ധിക വ്യായാമങ്ങളായാണ് പൗരാണികർ കണ്ടിരുന്നത്. താളിയോലകൾ പ്രചാരത്തിലാകും മുൻപ് ഓർമയായിരുന്നു അവരുടെ വഴി. അത്രയും ഓർമ നേടാൻ ഉപയോഗിച്ച മാർഗങ്ങൾ എന്തെല്ലാമെന്ന് പൂർണമായും നമുക്ക് അറിയില്ല. എങ്കിലും ഓർമയുടെ പ്രാധാന്യവും അത് നേടാനുള്ള മാർഗങ്ങളും ഋഷീശ്വരൻമാർ പുരാണഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഓർമിക്കാൻ പഠിക്കാം
ഉറങ്ങിക്കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കുക. പതറുന്ന ശ്രദ്ധയെ ചേർത്തുവച്ചു മനസ്സിനെ ഏകാഗ്രമാക്കുക. ആ അവസ്ഥയിൽ അചഞ്ചലമായി നിൽക്കുക. ശ്രദ്ധയും ഏകാഗ്രതയും താനേ വന്നുചേരും. എന്നാണ് മാണ്ടുക്യോപനിഷത്ത് പറയുന്നത്.
Bu hikaye Vanitha dergisinin June 25, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 25, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്