ഇത് ഒരമ്മയുടെ കഥയാണ്.
ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓർക്കാപ്പുറത്ത് കടന്നുവന്ന മരണം എന്ന കോമാളി തന്റെ ജീവിത പങ്കാളിയെ വേർപെടുത്തിക്കൊണ്ടു പോയപ്പോൾ കരഞ്ഞുതളർന്ന് ഒരു മൂലയിലൊതുങ്ങാതെ മനോധൈര്യം സംഭരിച്ച് വിധിയോട് പൊരുതാനിറങ്ങിയ ഒരമ്മയുടെ കഥ. ദുരിത ദുരന്ത ങ്ങളുടെ ചാരക്കൂനയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് അങ്കം ജയിച്ച ഒരമ്മയുടെ കഥ.
1992 ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് കഥ തുടങ്ങുന്നത്. അതൊരുത്സവകാലമായിരുന്നു. ഉത്സവപ്പറമ്പുകളിൽ നല്ല നാടകങ്ങൾക്ക് ആവശ്യത്തിന് കാണികളുണ്ടായിരുന്ന കാലം. കൊല്ലം ചൈതന്യയുടെ 13-ാമത് നാടകം സേനാപതിക്ക് അന്ന് രണ്ട് സ്റ്റേജുകളുണ്ടായിരുന്നു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയ്ക്കടുത്ത് കോരന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ കളി. രണ്ടാംകളി ചിറയിൻകീഴ് പെരു കുഴി രാജരാജേശ്വരി ക്ഷേത്രത്തിലും.
അതുകൊണ്ടുതന്നെ ആദ്യ കളികഴിഞ്ഞ് നടീനടൻമാർ മേക്കപ്പഴിക്കതെതന്നെ, സമിതിയുടെ മെറ്റഡോർ വാനിൽ പെരുങ്കുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തെ സിംഗിൾ സീറ്റിലായിരുന്നു സമിതി ഉടമയും, സംവിധായകനും, പ്രധാന നടനുമൊക്കെയായ ഉദയൻ. തൊട്ടുപിറകിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഉദയന്റെ ഭാര്യയും നടിയുമായ ഉഷാ ഉദയനും മറ്റ് രണ്ട് നടിമാരും. മറ്റ് നടൻമാരും രംഗം ഒരുക്കുന്നവരുമൊക്കെ പിറകിലത്തെ സീറ്റുകളിലും.
സമയം ഏതാണ്ട് പന്ത്രണ്ട് മണിയോടടുത്ത നേരം. ഡ്രൈവറൊഴിച്ച് മറ്റുള്ളവരൊക്കെയും സ്വാഭാവികമായും ഉറക്കത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. അപ്പോഴാണ്, ഓടിക്കൂടിയ നാട്ടുകാരുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ഭയാനകമായ ഒരു ശബ്ദത്തോടെ ചൈതന്യയുടെ മെറ്റഡോർ വാൻ, ചെക്ക് പോസ്റ്റിൽ കിടക്കുകയായിരുന്ന തമിഴ് നാട്ടിൽ നിന്ന് കച്ചിയും കയറ്റിവന്ന ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയത്.
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കാലം തെറ്റി മഴ; രോഗങ്ങളും
ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
പല്ലുകൾ മുല്ലമൊട്ടുപോലെ
2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
പെരിയോനേ റഹ്മാനെ....
ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
Midlife Crisis
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....
ആടുജീവിതം
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം