Denemek ALTIN - Özgür
ഹരിയാന കൊടുങ്കാറ്റ്
Madhyamam Weekly
|19 June 2023
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
'ഹരിയാന കൊടുങ്കാറ്റ്' എന്നാണ് കപിൽദേവ് അറിയപ്പെട്ടത്. ഹരിയാനയിൽ നിന്നുള്ള ഗുസ്തി താരങ്ങൾ നീതിക്കായി കേണപ്പോൾ, ജന്തർമന്തറിലെ വീഥികളിൽ അവർ വലിച്ചിഴക്കപ്പെട്ടപ്പോഴൊക്കെ കപിൽദേവ് അവർക്ക് പിന്തുണയുമായെത്തി. ഒടുവിൽ കപിൽ നായകനായി 1983ലെ ലോകകപ്പ് ക്രിക്കറ്റ് ജയിച്ച ഇന്ത്യൻ ടീം തന്നെ കപിലിനൊപ്പം ചേർന്നപ്പോൾ അതൊരു കൊടുങ്കാറ്റായി. നീതിക്കായി കൈ കൂപ്പി കേഴുന്ന താരങ്ങളെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചു തലയുയർത്തി നിന്ന ബ്രിജ്ഭൂഷൺ ശരൺസിങ് തെല്ലൊന്നു ഞെട്ടി. കരുത്തറിയിക്കാൻ പ്രഖ്യാപിച്ച റാലി തൽക്കാലത്തേക്കെങ്കിലും മാറ്റി.
ബി.സി.സി.ഐ പ്രസിഡന്റു കൂടിയായ അന്നത്തെ ടീമംഗം റോജർ ബിന്നി ആ കൂട്ടായ്മയിൽ നിന്ന് അൽപം അകലം പാലിച്ച് വിശദീകരണവുമായി വന്നെങ്കിലും 1983ലെ ക്രിക്കറ്റ് ലോക കപ്പ് ജയിച്ച ഇന്ത്യൻ ടീം ഗുസ്തി താരങ്ങൾക്കൊപ്പം എന്ന സന്ദേശം നാടെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. റോജർ ബിന്നിയിൽ നിന്നിത് പ്രതീക്ഷിച്ചിരുന്നതിനാൽ വിശദീകരണത്തിനു വലിയ സ്വീകാര്യത കിട്ടിയതുമില്ല. അന്നത്തെ ടീമിന്റെ വാട്സ്ആപ് കൂട്ടായ്മയിൽ സുനിൽ ഗവാസ്കർ ആണ് ഗുസ്തി താരങ്ങളെ പിന്തുണക്കണം എന്ന ആശയം മുന്നോട്ടുവെച്ചത് എന്നുകൂടി വ്യക്തമായതോടെ ബിന്നിയുടെ ഭാഗിക പിന്മാറ്റം ശ്രദ്ധിക്കപ്പെടാതെ പോയി.
സചിൻ ടെണ്ടുൽകർക്കു മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ആരാധനാമൂർത്തി കപിൽദേവായിരുന്നു. കപിലിനു മുമ്പ് ഗവാസ്കറും. അതുകൊണ്ടാണ് സചിൻ ടെണ്ടുൽകറും മഹേന്ദ്ര സിങ് ധോണിയും പ്രതികരിക്കാത്തത് പലരും അവഗണിച്ചതും. കപിലിന്റെയും ഗവാസ്കറുടെയും പിന്തുണ ആഘോഷിച്ചതും. മാത്രമല്ല, 1983ലെ ലോകകപ്പ് വിജയംപോലെ ഇന്ത്യൻ സ്പോർട്സിന്റെ ഗതിമാറ്റിയ സംഭവവുമല്ല, 2011ൽ ധോണിയുടെ ടീം വരിച്ച ലോകകപ്പ് വിജയം. സച്ചിന്റെ അവസാന ലോകകപ്പ് എന്നതായിരുന്നു 2011ന്റെ പ്രാധാന്യം. സച്ചിന് ടീം നൽകിയ വിടവാങ്ങൽ സമ്മാനമായി രണ്ടാം ലോകകപ്പ് വിജയം ചരിത്രത്താളുകളിൽ സ്ഥാനം നേടിയെന്നത് യാഥാർഥ്യം. ഫൈനലിൽ സച്ചിൻ തിളങ്ങിയില്ല, സച്ചിൻ 18 റൺസ് മാത്രമാണു നേടിയത്. ഗംഭീറും (97) ഡോണിയും (91 നോട്ടൗട്ട്) ആയിരുന്നു വിജയശിൽപികൾ. കോഹ്ലി 35 റൺ നേടി. യുവരാജ് സിങ് 21 റൺസുമായി പുറത്താകാതെ നിന്നു. യുവരാജ് രണ്ടു വിക്കറ്റും വീഴ്ത്തി. മാൻ ഓ ഫ് ദ മാച്ച് യുവരാജും മാൻ ഓഫ് ദ സീരീസ് ധോണിയുമായിരുന്നു. എന്നിട്ടും സച്ചിനെ ഇന്ത്യ തോളിലേറ്റി.
Bu hikaye Madhyamam Weekly dergisinin 19 June 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Madhyamam Weekly'den DAHA FAZLA HİKAYE
Madhyamam Weekly
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
7 mins
2 September 2024
Madhyamam Weekly
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
6 mins
01 April 2024
Madhyamam Weekly
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
5 mins
01 April 2024
Madhyamam Weekly
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
2 mins
03 July 2023
Madhyamam Weekly
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
11 mins
03 July 2023
Madhyamam Weekly
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
3 mins
26 June 2023
Madhyamam Weekly
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
5 mins
19 June 2023
Madhyamam Weekly
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
7 mins
05 June 2023
Madhyamam Weekly
ഭ്രമാത്മകതകളും സ്വപ്നങ്ങളും
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
4 mins
08 May 2023
Madhyamam Weekly
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.
7 mins
08 May 2023
Translate
Change font size
