കുഞ്ഞിനോടുള്ള ദേഷ്യമായിരുന്നു തുടക്കം. പ്രസവം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. പാലുകൊടുക്കാൻ പോലും അവൾ താൽപര്യം കാണിക്കുന്നില്ല. ദേഷ്യം പിന്നീട് വീട്ടിലുള്ള മറ്റുള്ളവരോടും പടർന്നു.
എപ്പോഴും സങ്കടാവസ്ഥ. ഏറ്റവും ആസ്വദിച്ചിരുന്ന കാര്യങ്ങളോട് വരെ വിരക്തി. പ്രിയപ്പെട്ടവരോട് താൽപര്യമില്ലായ്മ. ക്ഷീണവും തളർച്ചയും. അവൾ അങ്ങനെ വിഷാദത്തിലെ കാണാക്കുഴിയിലേക്കാണ് നീങ്ങിയിരുന്നത്.
പലവിധ ചികിത്സകൾ നൽകിയിട്ടും അവളുടെ മനസ്സിന് കാര്യമായ മാറ്റം വരുന്നില്ല. അതോടെ വീട്ടുകാരുടെ അടക്കിപ്പിടിച്ച കുറ്റപ്പെടുത്തൽ പുറമേക്കു കാണിച്ചുതുടങ്ങി.
ഭർത്താവും സ്വന്തം വീട്ടുകാരും എതിരായതോടെ കുഞ്ഞിൽ നിന്നും അവളെ മാറ്റി നിർത്തി. വീട്ടിൽ അവളെ നോക്കാൻ ആരും താൽപര്യപ്പെട്ടുമില്ല. അവസാനം എറണാകുളം ജില്ലയിലെ ഒരു അഗതിമന്ദിരത്തിലേക്ക് അവളെ മാറ്റി.
വർഷങ്ങൾ പിന്നിട്ടു. ഇന്ന് അവൾക്ക് 39 വയസ്സായി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന കഠിനമായ മാനസികാവസ്ഥയിലാണ് അവളെന്ന തിരിച്ചറിവിൽ ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ അവളെ പരിചരിച്ചു തുടങ്ങിയിരുന്നു.
തുടർച്ചയായി നൽകിയ ചികിത്സയിലൂടെ അവൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇടക്കിടെ എത്തുന്ന വീട്ടുകാരോട് അവൾ നല്ലരീതിയിൽ പ്രതികരിച്ചു തുടങ്ങി. അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി അവൾ സാധാരണ ജീവിതം നയിക്കുമെന്ന പ്രതീക്ഷയിൽ പരിചരണം തുടരുകയാണ് ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ.
പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവുമാണ് അനുഭവപ്പെടുന്നതെങ്കിൽ ഇത് പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടംഡിപ്രഷൻ (Postpartum Depression) അല്ലെങ്കിൽ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചിൽ, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങിയവ ഇടകലർന്ന് അനുഭവപ്പെടുന്നതിനാൽ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തിൽ കടന്നുപോകാറുള്ളത്. കുഞ്ഞിന്റെ പരിപാലനം ഉൾപ്പെടെ കാര്യങ്ങൾ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാകുന്ന അവസ്ഥയാണിത്.
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം