തലേന്ന് രാത്രി തോരാതെ പെയ്ത മഴ. കൂട്ടിന് നല്ല കാറ്റും ഇടിമിന്നലും. നേരം പുലർന്ന് പണികളൊതുക്കി നന്നായും ങ്ങുന്ന മക്കളെ നോക്കി സമാധാനത്തോടെ ഇറങ്ങി. തിരൂരങ്ങാടിയിൽനിന്ന് എം.സി.ടി ട്രെയ്നിങ് കോളജിലേക്ക്. ആലത്തൂർപടിയിൽ നേരത്തിനെ ത്തിയില്ലെങ്കിൽ കോളജ് ബസ് കിട്ടില്ല. മലപ്പുറത്തുനിന്ന് പത്ത് രൂപ കൊടുക്കാൻ മടിച്ച് ഫാസ്റ്റ് പാസഞ്ചറിൽ കയറാതെ പിന്നെ വന്ന മിനി ബസിൽ ചാടിക്കയറി. ആലത്തൂർപടിയിലെത്തുമ്പോൾ ഞങ്ങടെ സ്വന്തം കോളജ് ബസ് പോയി. 30 രൂപ കൊടുത്ത് ഓട്ടോയിൽ കോളജിന്റെ മുന്നിലിറങ്ങുമ്പോൾ ഫാസ്റ്റ് പാസഞ്ചറിൽ കയറി നേരത്തേ എത്തിയ ബിൻസിയുണ്ട്; നിനക്കത് വേണം എന്നും പറഞ്ഞ് ചിരിക്കുന്നു.മൂന്നു രൂപ ലാഭിച്ച് 30 രൂപ കളഞ്ഞവളെ കണ്ട് ചിരിച്ച ബിൻസിയെ കുറ്റം പറയാനൊക്കില്ലല്ലോ.
വത്സുവാണ് ഓർമിപ്പിച്ചത്. ഇന്നലെ പെയ്ത മഴയിൽ മാവിലെ കുറെ മാങ്ങയെങ്കിലും വീണിട്ടുണ്ടാവും. നല്ല കോമാങ്ങ. കേട്ടപാതി വത്തൂന്റെ കൈപി ടിച്ചോടി. മതിൽ ചാടി മുള്ളിനെയൊന്നും വകവെക്കാതെ മാവിൻചുവട്ടിലേക്ക്. പറഞ്ഞപോലെ നിറയെ മൂപ്പെത്തിയ മാങ്ങകൾ വീണുകിടക്കുന്നു. പൊടിയണ്ണിയില കൊണ്ട് കുമ്പിൾ കുത്തി രണ്ടാളുടെയും കൈയിൽ കൊള്ളാവുന്നതൊക്കെ അതിൽ നിറച്ചു. ക്ലാസിലേക്ക് നടക്കുമ്പോൾ ആദ്യം ചെന്നു പെട്ടതുതന്നെ പ്രിൻസിപ്പൽ സലാം സാറിന്റെ മുന്നിൽ. പടച്ചോനേ പെട്ടു. കൈയിൽ കുമ്പിൾ നിറഞ്ഞു കവിഞ്ഞ് നിൽക്കുന്ന മാങ്ങകളെയും സാറിനെയും മാറി മാറി നോക്കി.
ചിരി വന്ന സാർ കണ്ണുരുട്ടാൻ ശ്രമിച്ചു: “ആരെടാ മാങ്ങ കട്ടോണ്ട് പോണത്?" എനിക്കാശ്വാസമായി: “കട്ടെടുത്തതല്ല സാർ, നമ്മുടെ തൊടീന്ന് പെറുക്കിയതാ.” സാർ ചിരിച്ചു, കൂടെ ഞങ്ങളും.
ക്ലാസിലെത്തിയപ്പോൾ മാങ്ങകളെല്ലാംകൂടി പോയ വഴി കണ്ടില്ല. സാഹസികമായി പെറുക്കിക്കൊണ്ടുവന്ന ഞങ്ങൾക്കും കിട്ടി ഒരു കുഞ്ഞു കഷണം. അതും കൂട്ടുകാരോട് അടികൂടി വാങ്ങിച്ചത്. എന്നൊരൂ ശുചിയായിരുന്നു അതിന്.
Bu hikaye Kudumbam dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...