കേരളചരിത്രത്തിലെ ഇരുള കടഞ്ഞ യുഗത്തിന്റെ കഥ ബിഗ് ബജറ്റിൽ ഒരുക്കി വീണ്ടും വിസ്മയിപ്പിച്ച് സംവിധായകൻ വിനയൻ. അധികമാരും തൊടാൻ പേടിക്കുന്ന പ്രമേയം കൊണ്ട് പുതുമുഖങ്ങളെ അഭിനയിപ്പിച്ച് നേടിയ വമ്പൻ വിജയം മലയാള സിനിമാലോകത്ത് വീണ്ടും വിനയൻ യുഗത്തിനാണ് വിളംബരം കൊട്ടുന്നത്.
ഒരു പതിറ്റാണ്ടുകാലം തന്നെ സിനിമയിൽ നിന്ന് വിലക്കിനിർത്തിയ മാടമ്പിമാർക്കു കൂടിയുള്ള തിരുത്തായി വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് മാറി. കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമയുടെ വിജയമെന്ന് അദ്ദേഹം പറയുന്നു. തന്റെ സിനിമയെയും സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റിയും വിനയൻ സംസാരിക്കുന്നു...
നീണ്ട ഇടവേളക്കുശേഷം ഒരു സിനിമ. അതും ബിഗ് ബജറ്റിൽ അതിനു തിരഞ്ഞെടുത്ത പ്രമേയമാകട്ടെ ആരും തൊടാൻ മടിക്കുന്ന ജാതി അയിത്തം, എന്തു ധൈര്യത്തിലാണ് ഈ തീരുമാനം എടുത്തത്?
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിലനിന്ന ജാതിവിവേചനവും അതിനെതിരായ ചെറുത്തുനിൽപും പ്രമേയമായ സിനിമകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. ഒരു പക്ഷേ, സാമ്പത്തികമായ വിജയം ലഭിക്കില്ലെന്ന ഭയം കൊണ്ടാവും. അമ്പലപ്പുഴയിൽ ജനിച്ച എനിക്ക് കുട്ടിക്കാലം തൊട്ടേ കേട്ടു പരിചയമുള്ള പേരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. വളരെ ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ പിറന്നുവെങ്കിലും ഈഴവ വിഭാഗത്തിൽപെട്ടതിനാൽ വേലായുധ ചേകവരുടെ കുടുംബത്തോട് സവർണ സമുദായങ്ങൾ അയിത്തം കൽപിച്ചിരുന്നു.
ചേകവരുടെ മുത്തച്ഛൻ വലിയ സമ്പന്നനായിരുന്ന പെരുമാളച്ഛന്റെ കാലത്തു തന്നെ വിദേശരാജ്യങ്ങളിലേക്ക് അവർ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 19ഓളം പായ്ക്കപ്പലുകൾ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നു. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് വേലായുധ ചേകവർ ദുരിതമനുഭവിക്കുന്ന താഴ്ന്ന വിഭാഗം ജനങ്ങൾക്കായി പോരാടിയത്. മാടമ്പിമാർക്കെതിരെ പോരാടുന്ന ഈ നേതാവിനോടുള്ള ആരാധന ചെറുപ്പത്തിൽ തന്നെ എന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഹീറോയായി അവതരിപ്പിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞെങ്കിലും ഗോകുലം ഗോപാലനാണ് ധൈര്യപൂർവം നിർമാണം ഏറ്റെടുത്തത്.
സ്വർണമൂക്കുത്തിയണിഞ്ഞ ഒരു സ്ത്രീയുടെ മൂക്ക് സവർണ തമ്പുരാക്കന്മാർ മുറിച്ചെടുത്തത് സിനിമയിൽ കാണിക്കുന്നുണ്ട്.
Bu hikaye Kudumbam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം