Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

പ്രണയത്തിനേറ്റ പ്രഹരമാണ് കഥ

Manorama Weekly

|

September 20, 2025

വഴിവിളക്കുകൾ

- സി.എസ്. ചന്ദ്രിക

പ്രണയത്തിനേറ്റ പ്രഹരമാണ് കഥ

അച്ഛന്റെ നാടായ പെരിങ്ങോട്ടുകരയിലും അമ്മ വീടുണ്ടായിരുന്ന കാഞ്ഞാണിയിലുമെല്ലാം പ്രകൃതി മനോഹരമായിരുന്നു. ചുറ്റും വയലുകളും നിറയെ മരങ്ങളും ആൽമരങ്ങളാൽ നിറഞ്ഞ അമ്പലങ്ങളുമെല്ലാമുള്ള സ്ഥലങ്ങൾ. ആ പ്രകൃതിഭംഗിയും ഓർമകളുമെല്ലാം എന്റെ എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ട്. ആദ്യ നോവലായ 'പിറ'യിലും കാന്തലിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ള പ്രകൃതിയുടെ വായന കാണം.

ആദ്യം വായിച്ചു തുടങ്ങിയതും സ്വാധീനിച്ചതും അമ്പിളിമാമൻ എന്ന ബാലപ്രസിദ്ധീകരണത്തിൽ വന്ന വിക്രമാദിത്യ കഥകളാണ്. യുപി സ്കൂളിലെത്തിയപ്പോൾ ചേട്ടൻ ലൈബ്രറിയിൽ നിന്നെടുത്തു കൊണ്ടു വരുന്ന പുസ്തകങ്ങളിലേക്ക് വായന വളർന്നു. ഒ.വി. വിജയനെയും മാധവിക്കുട്ടിയെയുമെല്ലാം വായിച്ചു തുടങ്ങുന്നതും അക്കാലത്താണ്.

ആറ് മക്കളിൽ ഏറ്റവും ഇളയകുട്ടിയാണു ഞാൻ. അതുകൊണ്ടുതന്നെ ഒരുപാട് ലാളനയും സ്നേഹവും കിട്ടി. എനിക്ക് മൂന്നുമാസം മാത്രമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. സ്നേഹവും ലാളനയും അധികമായി ലഭിച്ചിരുന്നതു കൊണ്ട് തന്നെ സ്വാതന്ത്ര്യബോധം കൂടുതലായിരുന്നു. അതു കൊണ്ടുതന്നെ ആചാരങ്ങളുമായി ബന്ധപ്പെടുത്തിയ വിലക്കുകളെ ചെറുപ്പത്തിലേ എതിർക്കുമായിരുന്നു.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back