Denemek ALTIN - Özgür
ആദ്യ കാഴ്ചയുടെ അനുഭൂതി
Manorama Weekly
|March 08, 2025
ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.
മലയാളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരോടൊപ്പം അസോഷ്യേറ്റായി പ്രവർത്തിക്കുവാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. പത്മരാജൻ സർ എഴുതുമ്പോൾ ഞാൻ നോക്കിനിന്നു കൊതിച്ചിട്ടുണ്ട്. ലോഹിയേട്ടൻ തിരക്കഥ എഴുതുമ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ അപൂർവം ചി ലർക്കു മാത്രമേ പ്രവേശനമുള്ളൂ. തലയിൽ തോർത്ത് വരിഞ്ഞു മുറുക്കി കെട്ടി ഒരു ഭ്രാന്തനെപ്പോലെ സ്വയം സംസാരിച്ചും നടന്നും അഭിനയിച്ചു സ്വയം ഇല്ലാതെയാവുന്ന ചില നിമിഷങ്ങൾക്ക് സാക്ഷിയാകുവാൻ എനിക്കു സാധിച്ചിട്ടുണ്ട്. വെറുമൊരു അസിസ്റ്റന്റ് ആയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരക്കഥ എഴുതുകയെന്നത് പ്രയാസമേറിയ കാര്യമായിരുന്നു. കുറച്ചു പുസ്തകങ്ങൾ വായിച്ചിട്ടുള്ള അറിവും ഒരു കലാകാരൻ ആകണമെന്നും ചലച്ചിത്രകാരൻ ആകണമെന്നുമുള്ള ആഗ്രഹത്തിൽ എഴുതിക്കൂട്ടുന്ന ചില കവിതകളും ചെറിയ കോളജ് നാടകങ്ങൾക്കു മപ്പുറം എനിക്ക് ഒന്നും എഴുതാൻ സാധിച്ചിട്ടില്ല. ലോഹിയേട്ടൻ ഉൾപ്പെടെയുള്ള പലരും എനിക്കു തിരക്കഥ തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല.
ആദ്യസിനിമയിലേക്കുള്ള വഴി
ആ കാലഘട്ടത്തിലാണ് ജയരാജിന്റെ "ദേശാടനം' സിനിമ റിലീസ് ആകുന്നത്. ആ സിനിമയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ലെങ്കിലും അതിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് ഞാൻ ജയരാജിനോടൊപ്പം ഉണ്ടായിരുന്നു. ന്യൂ ജനറേഷൻ സിനിമ ബാനറിൽ റിലീസ് ആയ ചിത്രം അന്ന് വലിയ പ്രശസ്തി നേടിയിരുന്നു. ആ ഘട്ടത്തിലാണ് ട്രിവാൻഡ്രം ഫെസ്റ്റിവൽ നടക്കുന്നത്. അന്നാണ് ജയരാജ് എന്നെ വിളിപ്പിക്കുന്നത്. ന്യൂ ജനറേഷന്റെ അടുത്ത സിനിമ ചെയ്യുന്നത് ബ്ലെസിയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നോട് അതിന്റെ കാര്യങ്ങൾ ആരംഭിക്കാൻ പറഞ്ഞു.
അപ്പോഴാണ് പതിനെട്ടു വർഷക്കാലം അസിസ്റ്റന്റ് ആയിരുന്ന ഒരാളുടെ ആദ്യ സിനിമ എന്താണ് എന്നുള്ള ഭയം മനസ്സിലേക്കു വരുന്നത്. ആദ്യ സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകളോ അതിനുള്ള കഥയോ മനസ്സിൽ ഉണ്ടായിരുന്നില്ല. വലിയൊരു അവസരം വന്നപ്പോൾ അതിന്റെ ഭയം എനിക്കുണ്ടായിരുന്നു.
Bu hikaye Manorama Weekly dergisinin March 08, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
കഥയെഴുത്തും ദൈവവിളിയും
വഴിവിളക്കുകൾ
1 mins
July 04, 2026
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Listen
Translate
Change font size
