മാവിൽ മൂത്തു പഴുത്തുനിൽക്കുന്ന മാമ്പഴം പറിച്ച് കടയിൽ വിൽപനയ്ക്കു വയ്ക്കുന്നതുപോലെയുള്ള ഒരു പരിപാടിയായിരുന്നു പണ്ടു പത്രപ്രവർത്തനം. വീണുകിട്ടുന്ന വാർത്തകൾ മാത്രമായിരുന്നു മുൻപ് പത്രങ്ങളിൽ വന്നുകൊണ്ടിരുന്നത്.
ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടി ന്റെ കൺസൽറ്റന്റായ ശ്രീലങ്കക്കാരൻ ടാർസി വിറ്റാച്ചി 1962 ൽ ഇവിടെ നടത്തിയ ശിൽപശാലയിൽ വച്ചാണ് വീണുകിട്ടുന്നതല്ല വാർത്ത, അന്വേഷിച്ചു കണ്ടുപിടിക്കുന്നതാണ് എന്നു കേരളത്തിലെ എല്ലാ പത്രങ്ങളും മനസ്സിലാക്കിയത്.
ഭാഷാപരമായ തെറ്റുതിരുത്തി വാർത്ത എഡിറ്റ് ചെയ്യാൻ കഴിവുള്ളവരെയാണ് പണ്ട് പത്രപ്രവർത്തകരായി നിയമിച്ചിരുന്നതെങ്കിൽ വ്യത്യസ്തമായി ആലോചിക്കുകയും പുതിയ ആശയങ്ങൾ നൽകുകയും ചെയ്യുന്നവരെ മതി ഇനി എന്ന് പത്രങ്ങൾ തീരുമാനിച്ചു തുടങ്ങി. ഏതു സംഭവത്തിൽനിന്നും ഒരു ആശയം കണ്ടെത്തി പിന്തുടരുന്നവനേ പത്രരംഗത്തു ഭാവിയുള്ളൂ എന്നായി.
പത്രപ്രതിനിധികളോ പ്രതിപക്ഷപാർട്ടികളോ അസുഖകരമായ ചോദ്യം ചോദിക്കുമ്പോൾ "അമ്മാതിരി ചോദ്യങ്ങളൊന്നും വേണ്ട' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതുകേട്ട് നമ്മൾ തഴമ്പിച്ചു കഴിഞ്ഞു.
Bu hikaye Manorama Weekly dergisinin April 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin April 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.