استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة
The Perfect Holiday Gift Gift Now

ആശയസാമ്രാജ്യം

April 06, 2024

|

Manorama Weekly

കഥക്കൂട്ട്

-  തോമസ് ജേക്കബ്

ആശയസാമ്രാജ്യം

മാവിൽ മൂത്തു പഴുത്തുനിൽക്കുന്ന മാമ്പഴം പറിച്ച് കടയിൽ വിൽപനയ്ക്കു വയ്ക്കുന്നതുപോലെയുള്ള ഒരു പരിപാടിയായിരുന്നു പണ്ടു പത്രപ്രവർത്തനം. വീണുകിട്ടുന്ന വാർത്തകൾ മാത്രമായിരുന്നു മുൻപ് പത്രങ്ങളിൽ വന്നുകൊണ്ടിരുന്നത്.

ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടി ന്റെ കൺസൽറ്റന്റായ ശ്രീലങ്കക്കാരൻ ടാർസി വിറ്റാച്ചി 1962 ൽ ഇവിടെ നടത്തിയ ശിൽപശാലയിൽ വച്ചാണ് വീണുകിട്ടുന്നതല്ല വാർത്ത, അന്വേഷിച്ചു കണ്ടുപിടിക്കുന്നതാണ് എന്നു കേരളത്തിലെ എല്ലാ പത്രങ്ങളും മനസ്സിലാക്കിയത്.

ഭാഷാപരമായ തെറ്റുതിരുത്തി വാർത്ത എഡിറ്റ് ചെയ്യാൻ കഴിവുള്ളവരെയാണ് പണ്ട് പത്രപ്രവർത്തകരായി നിയമിച്ചിരുന്നതെങ്കിൽ വ്യത്യസ്തമായി ആലോചിക്കുകയും പുതിയ ആശയങ്ങൾ നൽകുകയും ചെയ്യുന്നവരെ മതി ഇനി എന്ന് പത്രങ്ങൾ തീരുമാനിച്ചു തുടങ്ങി. ഏതു സംഭവത്തിൽനിന്നും ഒരു ആശയം കണ്ടെത്തി പിന്തുടരുന്നവനേ പത്രരംഗത്തു ഭാവിയുള്ളൂ എന്നായി.

പത്രപ്രതിനിധികളോ പ്രതിപക്ഷപാർട്ടികളോ അസുഖകരമായ ചോദ്യം ചോദിക്കുമ്പോൾ "അമ്മാതിരി ചോദ്യങ്ങളൊന്നും വേണ്ട' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതുകേട്ട് നമ്മൾ തഴമ്പിച്ചു കഴിഞ്ഞു.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back