Denemek ALTIN - Özgür
സിമന്റ് ബെഞ്ചിൽ കണ്ട സൂപ്പർ സ്റ്റാർ
Manorama Weekly
|August 27, 2022
ഒരേയൊരു ഷീല
കുട്ടിക്കാലത്ത് ഷീല ആദ്യമായി നേരിൽക്കണ്ട സിനിമാതാരം ത്യാഗരാജ ഭാഗവതർ ആയിരുന്നു. എംകെടി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തമിഴ് സിനിമ കണ്ട ആദ്യ സൂപ്പർ സ്റ്റാർ ആയിരുന്നു അദ്ദേഹം. കർണാടക സംഗീതജ്ഞൻ, നടൻ, നിർമാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം വിജയിച്ചു.
തഞ്ചാവൂരിലാണ് ത്യാഗരാജ ഭാഗവതർ ജനിച്ചതെങ്കിലും പിൽക്കാലത്തു സ്ഥിരതാമസമാക്കിയതു തിരുച്ചിറപ്പള്ളിയിലാണ്.
പതിനാലു സിനിമകളിൽ ത്യാഗരാജ ഭാഗവതർ അഭിനയിച്ചു. അതിൽ പത്തും വൻ ഹിറ്റായിരുന്നു. ആദ്യ സിനിമയായ "ചിന്താമണി' ഒരു വർഷം തുടർച്ചയായി ഹിറ്റായി ഓടി. 1944ൽ റിലീസ് ചെയ്ത ‘ഹരിദാസ്' എന്ന സിനിമ തുടർച്ചയായി മൂന്നു വർഷം മദ്രാസിലെ ബോഡ് തിയറ്ററിൽ പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടു. അതേ വർഷം അദ്ദേഹം ഒരു കൊലക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നു വർഷം അദ്ദേഹം ജയിലിൽ കിടന്നു. പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയയ്ക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വത്തുക്കൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. സിനിമയിൽ ഒരു തിരിച്ചു വരവിനു ഭാഗവതർക്കു സാധിച്ചില്ല. എങ്കിലും അദ്ദേഹം സംഗീതക്കച്ചേരികൾ നടത്തിയിരുന്നു. ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം പ്രമേഹവും രക്തസമ്മർദവും അധികമായി. പൊള്ളാച്ചിയിൽ ഒരു കച്ചേരി നടത്തുമ്പോൾ ഒരാൾ പ്രമേഹത്തിന്റെ ഒരു മരുന്നു കടുക്കുകയും അതു കഴിച്ചതോടെ ആരോഗ്യനില വഷളാകുകയും ചെയ്തു. 1959 ഒക്ടോബറിൽ അദ്ദേഹം മദ്രാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നവംബർ ഒന്നിന് മരിച്ചു.
ഭാഗവതരെക്കുറിച്ചു സിനിമാരംഗത്തുള്ളവർക്ക് ഒരുപാടു കഥകളും കേട്ടുകേൾവികളും ഉണ്ട്. ഒരു കാലത്ത് ഭാഗവതർ സ്വർണതാമ്പാളങ്ങളിലാണു ഭക്ഷണം കഴിച്ചിരുന്നത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെട്ടു. ഭാഗവതരെ നേരിൽക്കണ്ടതിനെക്കുറിച്ച് ഷീലയുടെ ഓർമകൾ ഇങ്ങനെയാണ്:
"ട്രിച്ചിയിൽ അച്ഛൻ ജോലി ചെയ്യുന്ന കാലം. എനിക്കന്ന് ഏഴെട്ടു വയസ്സ് കാണും. ആ സമയത്ത് മണിക്കൂറുകൾ ഇടവിട്ടൊക്കെയേ ട്രെയിനുകൾ ഉള്ളൂ. ട്രെയിൻ വരുന്ന സമയത്തു മാത്രമേ സ്റ്റേഷനിൽ തിരക്കുണ്ടാകൂ. ക്വാർട്ടേഴ്സിന് എതിർവശത്തുള്ള പാളം മറികടന്നാൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസായി. ഞങ്ങൾ കുട്ടികൾ എപ്പോഴും സ്റ്റേഷനിൽ ചെല്ലും. അച്ഛന്റെ മുറിയിലും പ്ലാറ്റ്ഫോമിലും ഒക്കെ കറങ്ങി നടക്കും. അവിടെ ഒരു കന്റീൻ ഉണ്ടായിരുന്നു. അവിടെ നിന്ന് അച്ഛൻ പലഹാരവും മറ്റും വാങ്ങിത്തരും.
Bu hikaye Manorama Weekly dergisinin August 27, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
