Try GOLD - Free
പത്തരമാറ്റുള്ള കനകം
Vanitha
|December 10, 2022
അറുപത്തിയഞ്ചാം വയസ്സിൽ സിനിമയിലേക്കുള്ള മാസ് എൻട്രി, ഒറ്റ സിനിമ കൊണ്ടു പ്രേക്ഷകമനസ്സെന്ന ലോക്കറിലേക്കു കടന്ന കുടശ്ശനാട് കനകം
-
മൂന്നാം വയസ്സിലാണ് അഭിനയിക്കാനുള്ള ആദ്യ അവസരം വന്നത്. തിരുവാതിരകളിക്കു നടുവിൽ നിൽക്കുന്ന ഉണ്ണിക്കണ്ണനായി. പൂതനാമോക്ഷം കഥയാണു തിരുവാതിരയായി അവതരിപ്പിക്കുന്നത്. അങ്ങനെ കൃഷ്ണനായി അഭിനയം തുടങ്ങിയ കനകമാണ് ഇന്നു ജയ ജയ ജയ ജയ ഹേ'യിൽ എത്തി നിൽക്കുന്നത്. നാടകവും നൃത്തവും നൃത്താധ്യാപനവും താണ്ടി 65-ാം വയസ്സിൽ പന്തളം കുടശ്ശനാട്ടെ കനകം സിനിമയിലേക്ക്
“പൂതനാമോക്ഷം തിരുവാതിരയ്ക്കു നടുവിൽ നിൽക്കാനുള്ള കൃഷ്ണനെ തേടി നടക്കുകയാണ് സംഘാടകർ. അപ്പോഴാണു നാട്ടുകാരിലൊരാൾ "നമ്മുടെ നാരായണിയമ്മയുടെ എട്ടാമത്തെ പുത്രിയുണ്ട്. വട്ട മുഖവും ചുരുണ്ട മുടിയുമൊക്കെയുണ്ട്' എന്നു പറയുന്നത്.
അമ്മ പാലു തന്നോണ്ടിരിക്കുന്നിടത്തു നിന്നു വാ നിറച്ചു പാലുമായിട്ട് അവരാ “കൃഷ്ണനെ എടുത്തു കൊണ്ടു പോയി. അതാണ് എന്റെ ആദ്യഅഭിനയം.'' സിനിമയിലെ രാജ് ഭവനിലെ വിലാസിനിയമ്മയായി തകർത്തഭിനയിച്ച കനകം ഓർമക്കെട്ടുകളഴിക്കുന്നു. “അന്നത്തെ അഭിനയം കണ്ടു ചിലരെല്ലാം പറഞ്ഞത്. ഇതു കനകമ്മയല്ല, നമ്മുടെ കുടശ്ശനാടിന്റെ കനകം. ആ വിളിയങ്ങു പേരായി.
പലതും പയറ്റി
ഈ വല്ലിയിൽ നിന്നു ചെമ്മേ പൂ ക്കൾ... പോകുന്നിതാ പറന്നമ്മേ...' എന്നു തുടങ്ങുന്ന പൂമ്പാറ്റയെന്നൊരു പദ്യമില്ലേ. കുട്ടിക്കാലത്ത് അതുപോലുള്ളവ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോൾ സംഗീതം എനിക്ക് ഒക്കില്ലെന്നു തോന്നി. പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ കലയാണു കൂട്ടായത്. ഇപ്പോൾ ഡാൻസും പാട്ടും അഭിനയവും മിമിക്രിയുമെല്ലാം പയറ്റിനോക്കും. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ജീവിതസാഹചര്യമായിരുന്നു. ഞങ്ങൾ എട്ടു മക്കളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സുഹൃത്തുക്കളെ കൂട്ടി സ്വന്തമായി കൊറിയോഗ്രഫി ചെയ്തു ഡാൻസ് കളിക്കുമായിരുന്നു. "കനകമ്മ ആൻഡ് പാർട്ടി, ഫസ്റ്റ് പ്രസ് എന്ന അനൗൺസ്മെന്റ് അക്കാലത്തു പല സ്റ്റേജുകളിൽ മുഴങ്ങി. ഭരതനാട്യമൊന്നും എവിടെയും പോയി പഠിച്ചിട്ടില്ല. അതിനൊന്നുമുള്ള കാശില്ല. കഴുത്തു വെട്ടിക്കാനും കണ്ണു വെട്ടിക്കാനും അംഗചലനങ്ങളും മറ്റുള്ളവർ ചെയ്യുന്നതു ശ്രദ്ധിച്ചു പഠിച്ചു മത്സരിക്കും. അതിനും കിട്ടും ഫസ്റ്റ്
This story is from the December 10, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
