ബ്രസീൽ നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തുകയാണ്. നെഞ്ചിൽ കൈവെച്ച് സത്യസന്ധമായിത്തന്നെ അക്കാര്യം പറയാം. ഒരുനിമിഷം, നമ്മൾ ഓരോ ലോകകപ്പ് തുടങ്ങുമ്പോളും എഴുതാറുള്ളതല്ലേ ബ്രസീലിന്റെ വീരചരിതങ്ങൾ? സാംബാതാളവുമായി മഞ്ഞക്കിളികൾ വരവായി... ഫുട്ബോൾ കിരീടം തലയിലേന്താൻ പെലെയുടെ നാടിന് സമയമായി എന്നൊക്കെ? എന്നിട്ടോ? ഒടുക്കം പവനായി ശവമാകും.
ഫൈനലിൽ പോലും എത്താതെ കാനറികൾ പുറത്താകും. 2014-ൽ ജർമനി ഏഴ് ഗോളുകൾ അടിച്ചുകയറ്റിയതും ഇതിൽ കൂടുതൽ അടിച്ച് നാണം കെടുത്തേണ്ട എന്ന് ജർമനി തന്നെ തീരുമാനിച്ചതുമായിരുന്നു ബ്രസീൽ എത്തിപ്പെട്ട ഏറ്റവും ആഴംകൂടിയ അവസ്ഥ. സത്യത്തിൽ ഖത്തറിൽ ലോകകപ്പ് നടക്കുന്ന ഈ 2022-ൽ 20 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരൊറ്റ ചെറുപ്പക്കാരനും ഓർമ്മയുണ്ടാവില്ല ബ്രസീൽ പണ്ട് ചാമ്പ്യന്മാരായത്. ഒരുപക്ഷേ, ആ ചെറുപ്പക്കാരെല്ലാം കാണുന്നുണ്ടാവും ഓരോ ലോകകപ്പിനും മുൻപ് കാല്പനികഭാഷയിൽ ബ്രസീലിനെ വാഴ്ത്തുന്നത്. എങ്കിൽ ഈ ലേഖനത്തിന്റെ തുടക്കത്തിലെ വാക്യങ്ങളും ഈ വഴിപാട് ചടങ്ങുകളുടെ ഭാഗമാണോ? അല്ല. അക്കാര്യം സത്യസന്ധമായിത്തന്നെ പറയാം. കാരണം, ബ്രസീൽ ഇത്തവണ മറ്റ് ടീമുകളേക്കാൾ ശരിക്കും മുകളിൽ തന്നെയാണ് കളിക്കുന്നത്.
റാങ്കിങ്ങും സാധ്യതകളും
ഫിഫ ലോകറാങ്കിങ്ങിൽ ബ്രസീൽ ഇപ്പോൾ ഒന്നാംസ്ഥാനത്താണ്. പക്ഷേ, അതുകൊണ്ടല്ല ബ്രസീൽ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. കാരണം, റാങ്കിങ്ങിനെ ലോകകപ്പിലെ സാധ്യതയുമായി ബന്ധപ്പെടുത്താനേ കഴിയില്ല. ബെൽജിയം അതിന് ഉദാഹര ണമാണ്. ഇപ്പോൾ റാങ്കിങ്ങിൽ രണ്ടാമതുള്ള ബെൽജിയം കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ, അവർക്ക് 2018-ലെ ലോകകപ്പിൽ മൂന്നാംസ്ഥാനം മാത്രമേ കിട്ടിയുള്ളൂ. 2018-ലെ ലോകകപ്പിന് വരുമ്പോൾ ക്രൊയേഷ്യ ലോകറാങ്കിങ്ങിൽ അത്രയൊന്നും മുകളിലല്ലായിരുന്നു. പക്ഷേ, ലോകകപ്പിൽ അവർക്ക് രണ്ടാംസ്ഥാനം കിട്ടി. ലോക റാങ്കിങ്ങിൽ ഒന്നോ രണ്ടോ സ്ഥാനത്ത് കഴിഞ്ഞ ആറേഴ് വർഷമായി തുടരുന്ന ബെൽജിയത്തിന് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽപ്പോലും ചാമ്പ്യന്മാരാവാൻ കഴിഞ്ഞിട്ടില്ല. ബ്രസീൽ അദ്ഭുത ടീമാവാൻ കാരണം മറ്റ് ചില വസ്തുതകളാണ്. അക്കാര്യം മനസ്സിലാവാൻ ബ്രസീലിയൻ ഫുട്ബോളിന്റെ സമകാലിക ചരിത്രവും അവർക്ക് സംഭവിച്ച പതനവും അറിഞ്ഞ ഒക്കൂ.
This story is from the November 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു