രോഗം പകരാത്ത മനസ്സ്
Vanitha
|October 11, 2025
ശരീരത്തിലെ പകുതി അവയവങ്ങളെയും കാൻസർ ബാധിച്ചെങ്കിലും ചിരിയോടെ ലക്ഷ്മി പറയുന്നു, വൈകിയിട്ടില്ല, ഇനിയുമൊരു സ്വപ്നമുണ്ട്
ആറേഴു വർഷം മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2019ൽ ബെംഗളൂരുവിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ലക്ഷ്മി ജയന് ഇടതുമാറിൽ ഒരു തടിപ്പു പോലെ തോന്നി. കുറച്ചു ദിവസം മുൻപു സ്കൂട്ടറിൽ നിന്നു വീണപ്പോൾ ഇടിച്ചു വീണതിന്റെ കല്ലിപ്പാകുമെന്നാണ് ആദ്യം കരുതിയത്. ഇടയ്ക്കിടെ തലവേദന കൂടി വന്നതോടെ ലക്ഷ്മി ഡോക്ടറെ കണ്ടു.
ശരീരത്തിന്റെ ഇടതുഭാഗത്തെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ഇന്നു കാൻസർ കവരുമ്പോൾ ഏഴു വർഷം മുൻപുള്ള ആ നിമിഷത്തിലേക്കു ടൈം ട്രാവൽ ചെയ്തു പോകാനായെങ്കിലെന്നാണു ലക്ഷ്മി ഇപ്പോൾ ചിന്തിക്കുന്നത്. അതിനു പിന്നിൽ വേദനയുടെ, ഉറങ്ങാ രാത്രികളുടെ ഒരുപാടു കഥകളുണ്ടു ലക്ഷ്മിക്കു പറയാൻ.
രോഗമില്ലാ കാലം
മാഹിയാണു ലക്ഷ്മിയുടെ സ്വന്തം നാട്. എറണാകുളത്തെ പഠനത്തിനു ശേഷം ബെംഗളൂരുവിൽ അധ്യാപികയായി ജോലി കിട്ടി. ഐടി ആർകിടെക്ടായ ഭർത്താവ് ജയൻ നായർക്കും രണ്ടു മക്കൾക്കുമൊപ്പം ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണ് ആ സംഭവം, ഇടതു മാറിൽ ഒരു തടിപ്പു പോലെ. അതു കണ്ടപ്പോൾ സംശയമൊന്നും തോന്നിയതേയില്ലെന്നു ലക്ഷ്മി പറയുന്നു.
“തടിപ്പു കണ്ടപ്പോൾ വീഴ്ചയുടെ ബാക്കിപത്രമാണ് എന്നേ കരുതിയുള്ളൂ. തലവേദന കലശലായതോടെ അടുത്തുള്ള ഡോക്ടറെ കണ്ടു. മാറിടത്തിലെ തടിപ്പ്, ഫൈബ്രോ അഡിനോമ എന്ന അവസ്ഥയാണെന്നു സ്കാനിങ്ങിൽ മനസ്സിലായി. അപകടകാരി അല്ലെന്നും കാൻസർ കോശങ്ങളില്ല എന്നതുമാണ് ആശ്വാസം. പക്ഷേ, അത് ഒരിക്കലും കാൻസറാകില്ല എന്നു വിശ്വസിച്ചതാണു മണ്ടത്തരം. എട്ടു മാസത്തോളം ആ തടിപ്പുമായി ജീവിച്ചു. അതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. ഒരു ദിവസം സ്കൂളിൽ പി ടിഎ മീറ്റിങ്ങിനിടെ തലകറങ്ങി വീണു. അപ്പോൾ നടത്തിയ സ്കാനിങ്ങിലും മുഴ ഫൈബ്രോ അഡിനോമ തന്നെയെന്നു കണ്ടു. പക്ഷേ, ഇടയ്ക്കിടെയുള്ള വീഴ്ചകളിൽ എന്തോ പന്തികേടു തോന്നി. രണ്ടു ദിവസം കഴിഞ്ഞു കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. സുജിത് വാരിയരെ കണ്ടു. സ്കാനിങ് റിപ്പോർട് കണ്ട അദ്ദേഹമാണു മുഴയുടെ അപകടം തിരിച്ചറിഞ്ഞു ബയോപ്സിക്കു നിർദേശിച്ചത്.
വിളിക്കാതെ വന്ന അതിഥി
കുടുംബത്തിൽ ആർക്കും കാൻസർ വന്നതായി കേട്ടിട്ടു പോലുമില്ല. ബയോപ്സിക്കു വേണ്ടി നാലഞ്ചിടത്തു നിന്ന് എടുത്ത സാംപിളുകളിലെല്ലാം കുഴപ്പമുള്ള കോശങ്ങളുണ്ടെന്നു കേട്ടതോടെ സംശയമായി.
Dit verhaal komt uit de October 11, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

