Poging GOUD - Vrij
വിനീതിനൊപ്പം വീണ്ടും ശ്രീനിവാസൻ
Manorama Weekly
|December 03, 2022
മുകുന്ദനുണ്ണിയുടെ സന്തോഷം വിനീതിന്റെ മുഖത്തുണ്ടെങ്കിലും ആ സന്തോഷത്തിന് ഇരട്ടി തിളക്കമേകുന്നത് അച്ഛന്റെ തിരിച്ചുവരവ് തന്നെയാണ്.
'കുറുക്കൻ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാക്കനാട് ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ, വിനീത് ശ്രീനിവാസനെ കാണാൻ എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 12.30. നിറയെ ആളുകളുണ്ട്. അങ്ങിങ്ങായി പരിചയമുള്ള ചില മാധ്യമപ്രവർത്തകരെ കണ്ടു. രണ്ടുമൂന്ന് പൊലീസ് ജീപ്പുകളുണ്ട്. നടൻ അശ്വന്ത് ലാൽ ഷോട്ടിന് തയാറായി നിൽപുണ്ട്. കൂട്ടത്തിൽ നിന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയെ കണ്ടുപിടിച്ചു.
"രണ്ടുപേരും അകത്ത് തകർത്തഭിനയിച്ചോണ്ടിരിക്കുവാണ്, ഷമീജ് പറഞ്ഞു.
"ആരാ രണ്ടുപേർ?'
"ശ്രീനിയേട്ടനും ഉണ്ട്.
"ആര്? ശ്രീനിവാസനോ?'
"അതെ. പുള്ളി ഇന്നാണ് ജോയിൻ ചെയ്തത്.
"ആക്ഷൻ... കുറച്ചപ്പുറത്തുനിന്ന് മൈക്കിലൂടെ സംവിധായകൻ ജയലാൽ ദിവാകരന്റെ ശബ്ദം. പിന്നാലെ ഇളം നീല ഷർട്ടും വെള്ളമുണ്ടും പിന്നിലേക്ക് ചീകിയൊതുക്കിയ മുടിയും കയ്യിലൊരു കാലൻകുടയുമായി മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ നടന്നുവരുന്നു. സംവിധായകൻ കട്ട് വിളിച്ചു. എല്ലാവരും കയ്യടിച്ചു.
‘കീടം’, ‘പ്യാലി' എന്നീ സിനിമകളിലാണ് ഏറ്റവും ഒടുവിലായി മലയാളികൾ ശ്രീനിവാസനെ കണ്ടത്. ഈ സിനിമകൾ ചിത്രീകരി ച്ചത് വളരെ നേരത്തേയും. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്കുള്ള ശ്രീനിവാസന്റെ മടങ്ങിവരവാണ് കുറുക്കൻ. അതും മകൻ വിനീത് ശ്രീനിവാസനൊപ്പം. 2018ൽ പുറത്തിറങ്ങിയ "അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്.
"വിനീത് വന്നിട്ടുണ്ട്. കാരവനിലേക്കിരിക്കാം... ഷമീജ് വന്നു വിളിച്ചു.
താൻ നായകനായ ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്' സൂപ്പർ ഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ മുഴുവൻ സന്തോഷവും വിനീതിന്റെ മുഖത്തുണ്ട്.
Dit verhaal komt uit de December 03, 2022-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Translate
Change font size
