Prøve GULL - Gratis
അന്നമ്മയുടെ ലോകഃ
Vanitha
|November 08,2025
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
നേരം പുലരുന്നേയുള്ളൂ. കോട്ടയം പടയിലെ വയലുങ്കൽ തറവാടിന്റെ ഗേറ്റ് തുറക്കുമ്പോൾ കാണുന്നതു ചാറ്റൽ മഴയെ അവഗണിച്ചു കൊണ്ടു പ്രിയപ്പെട്ട നായ്ക്കളായ രാജിനും മണിക്കുമൊപ്പം ഓടുന്ന അന്നമ്മയെയാണ് ട്രാക്സട്ടണിഞ്ഞ്, കാറ്റിൽ പറക്കുന്ന പിങ്ക് മുടിയുമായി ഓടുന്ന ഈ യുവതി'ക്കു പ്രായം 77. മനസ്സിന്റെ പ്രായം സർട്ടിഫിക്കറ്റിൽ എഴുതാമെങ്കിൽ പതിനേഴ് എന്നു കുറിക്കാം.
വീടും ചുറ്റുമുള്ള മൂന്നരയേക്കറുമാണ് അന്നമ്മയുടെ ലോകം. ജീവിതത്തിന്റെ മാജിക്കും റിയലിസവും ചേർന്നൊരുക്കിയ ഈ ലോകത്ത് ജൈവകൃഷിയും ഫാംടൂറിസവും മുതൽ ഫിറ്റ്നസ് സെന്ററും നീന്തൽ പരിശീലിപ്പിക്കുന്ന കുളവും വരെയുണ്ട്. 43 വർഷം മുൻപ് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുതൽ അന്നമ്മ കൂടെ കൂട്ടിയതാണ് വ്യായാമം. വെയിലും മഴയും മാറി മാറി വന്നാലും ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലെന്ന് അന്നമ്മ.
“പുലർച്ചെ അഞ്ചിനു തുടങ്ങും. ദിവസവും ആറു കിലോ മീറ്റർ എങ്കിലും ഓടും. രണ്ട് മണിക്കൂർ സ്വന്തം ജിംനേഷ്യത്തിൽ വർക്കൗട്ട്. പിന്നെ, വീട്ടുവളപ്പിലെ സ്വിമ്മിങ് പൂളിൽ അത് കേട്ടുകേൾവിയില്ലാത്ത ജലയോഗ.'' 77 വയസ്സുകാരിയുടെ വർക്കൗട്ട് സീക്രട്ടസ് കേട്ടാൽ ഏതു ജെൻ സീയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും.
സ്വിറ്റ്സർലൻഡിൽ നഴ്സായിരുന്ന അന്നമ്മ അവിടുത്തുകാരൻ ഹാന്നബിനെ വിവാഹം ചെയ്ത് അവിടെ താമസമായി. ജോലിയിൽ നിന്നു വിരമിച്ച ശേഷം ഭർത്താവുമൊത്തു നാട്ടിലും സ്വിറ്റ്സർലൻഡിലുമായി കഴിയാനായിരുന്നു പ്ലാൻ. അപ്പോഴാണ് 2013ൽ വിധി ശ്വാസകോശ കാൻസറിന്റെ രൂപത്തിലെത്തി ട്യൂബിനെ തട്ടിയെടുത്തത്. ആറു വർഷം മുൻപ് അന്നമ്മ ഒറ്റയ്ക്കു നാട്ടിലെത്തി. അവിടെ തുടങ്ങുന്നു അന്നമ്മയുടെ പുതിയ ലോകം.
ചാപ്റ്റർ 1 1973 ലാണ് നഴ്സായ അന്നമ്മ സ്വിറ്റ്സർലൻഡിലെത്തുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ഹാന്നസ് ജീവിതത്തിലേക്ക് വന്നു. ആദ്യ കൂടിക്കാഴ്ചയ്ക്കു വയസ്സ് 50 കഴിഞ്ഞങ്കിലും ആ രംഗങ്ങൾ ഇന്നലെ എന്ന പോലെ അന്നമ്മയുടെ മനസ്സിലുണ്ട്. “1975 ഒക്ടോബർ11 ന് രാവിലെ 11 മണിക്കാണ് ഞാൻ ഹാന്നസിനെ ആദ്യമായി കാണുന്നത്. അന്നു മുതൽ അദ്ദേഹം മരിക്കും വരെ ഞങ്ങളെ പിരിക്കാൻ ഒന്നിനും കഴിഞ്ഞിട്ടില്ല.'' സ്നേഹവും വിരഹവും ആ കണ്ണുകളിൽ നിറഞ്ഞു.
Denne historien er fra November 08,2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size
