Prøve GULL - Gratis
കറുപ്പ്, കഷണ്ടി കോമഡി
Vanitha
|February 01, 2025
അഭിനയിക്കാമെന്നു മോഹിച്ചു ചെന്നു; നടന്നില്ല. പിന്നീട് സിനിമ ഇങ്ങോട്ടു വിളിച്ചപ്പോൾ ബിജുക്കുട്ടൻ സംശയിച്ചു. പക്ഷേ, ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ നടനായി
ബിജുക്കുട്ടൻ ഇപ്പോൾ കറുപ്പാണ് ഉടുക്കുന്നത്. മണ്ഡലകാലം കഴിഞ്ഞല്ലോ പിന്നെ, എന്താണ് ഇങ്ങനെ എന്നു പലരും ചോദിക്കും. അതിന്റെ പിന്നിൽ വലിയ രഹസ്യമൊന്നുമില്ല കേട്ടോ. ഒരു ഉദ്ഘാടനത്തിനു ചെന്നപ്പോൾ വൈകി. "ഉദ്ഘാടന സ്പെഷൽ കോസ്റ്റുംസ്' ഒന്നും ഇടാൻ പറ്റിയില്ല. കറുത്തമുണ്ടും കൂളിങ് ഗ്ലാസും സംഘാടകരും സ്ഥലത്തു കണ്ടു പരിചയപ്പെട്ട യൂത്തും ഹാപ്പി. അങ്ങനെ പ്രോഗ്രാമുകൾക്ക് ആ വേഷം സ്ഥിരമാക്കി.'' മകളുമൊത്തുള്ള വൈറൽ ഡാൻസിലും ഇതുതന്നെയായിരുന്നു ബിജുക്കുട്ടന്റെ വേഷം.
“കറുപ്പും കഷണ്ടിയുമായിരുന്നു മുൻപ് കേട്ടിരുന്ന രണ്ടു പോരായ്മകൾ. തുടക്കത്തിൽ ചില മിമിക്രി ട്രൂപ്പുകളിൽ ഇന്റർവ്യൂവിന് പോയിട്ടുണ്ട്. അന്ന് ഇതു രണ്ടും പ്രശ്നമായിട്ടുമുണ്ട്. പലരും എന്നോടു പറഞ്ഞിട്ടുണ്ട്; എടാ സ്റ്റേജിൽ നിന്നാൽ നിന്നെ കാണണമെങ്കിൽ ടോർച്ച് അടിച്ചു നോക്കണമല്ലോ എന്ന്. ഇപ്പോൾ ഇങ്ങനെ പറയുന്നതു തമാശയാണ്. അന്ന് അതു വലിയ വേദനയായിരുന്നു. ഇന്നു ജീവിതത്തിലെ രണ്ടു പ്ലസ് പോയിന്റ്സ് എന്താണെന്നു ചോദിച്ചാൽ അതു രണ്ടും തന്നെ എന്നു ഞാൻ പറയും. കാലം കലയിലൂടെ മൈനസുകളെ എന്റെ പ്ലസ് ആക്കി മാറ്റി. ''നോർത്ത് പറവുരിലുള്ള വീട്ടിലിരുന്ന് ബിജുക്കുട്ടൻ സംസാരിക്കുന്നു.
എങ്ങനെയാണു കലാരംഗത്തേക്കു വരുന്നത്?
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ടൈൽസിന്റെ പണിക്കു പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്.
എന്റെ അമ്മവീടിന്റെ അടുത്താണ് സലിംകുമാർ താമസിക്കുന്നത്. ഇടയ്ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജിൽ ചേട്ടനൊപ്പം മിമിക്രി കളിക്കാൻ പോയത്. കലാജീവിതത്തിന്റെ തുടക്കത്തിൽ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാൻ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്കു സലിമേട്ടൻ. അതു കൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലിമേട്ടനുമായി എനിക്കു മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.
തുടക്കകാലത്തു പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങൾ ആലുവ മിമി വോയ്സ് എന്ന പേരിൽ സ്വന്തം പരിപാടി തുടങ്ങി. “മാട്ട' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകൾ ചെയ്തുതുടങ്ങി.
Denne historien er fra February 01, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

