Prøve GULL - Gratis
അൻപേ ശിവം
Vanitha
|August 31, 2024
ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിലേക്ക്, കഥകൾ പിലിവിരിച്ചാടുന്ന മണ്ണിലേക്ക്

മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ, കഥകളിൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള വഴി ആകാശത്തോടു ചോദിച്ചാൽ മതി. മാനം തൊട്ടു നിൽക്കുന്ന ഗോപുരങ്ങൾ അങ്ങോട്ടേക്കുള്ള വഴികാട്ടിത്തരും. ശനിയാഴ്ചയാണ്. തിരക്കിന്റെ വൻ തിര.
കാർ ഓടിച്ചിരുന്ന വിജയകുമാർ ആദ്യമേ പറഞ്ഞി രുന്നു, “കോവിൽ പക്കത്തില് പാർക്ക് പൺറത് റൊ മ്പ കഷ്ടം. കാലേയിലെ പോനാ പോതുമാ?
പക്ഷേ, സന്ധ്യ തിരികൊളുത്തി കഴിഞ്ഞാൽ ആകാശഗോപുരങ്ങൾക്ക് ഭംഗി കൂടും. മഞ്ഞവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന തെരുവുകളിൽ മല്ലിയും മുല്ലയും വിരിയും അകത്തു ശ്രീകോവിലിനു ള്ളിൽ ആരതിയുഴിയുമ്പോൾ ദൈവവും ഭക്തനും മാത്രമാകും. കണ്ണിൽ നെയ്വിളക്കിന്റെ നാളം ആളും. ഉള്ളിൽ ഭഗന്ധം നിറയും. പിന്നെ, പടഹവാദ്യങ്ങളോടെയുള്ള ശീവേലിയും തൊഴാം. ഇതൊക്കെയനുഭവിക്കാൻ സന്ധ്യയാണു നല്ലത്. വിജയകുമാറിനോട് ഇത്രയും തമിഴിൽ പറയാനറിയാത്തതുകൊണ്ട് കാറിൽ നിന്നു തിരക്കിലേക്കിറങ്ങി നിന്നു. അതോടെ ആൾപ്പുഴ കോവിലിലേക്കു കൊണ്ടു പോയി.
ഏഴുനിലയിൽ വിണ്ണിലേക്കുയർന്ന രാജഗോപുരത്തിനു നടുവിൽ വെളിച്ചം വിതറുന്ന അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു, അൻപേ ശിവം, ശിവായ ശിവായ. ഉള്ളിലേക്കു നടന്നതും മനസ്സിൽ മന്ത്രകർപ്പൂരം തെളിഞ്ഞു. ഓം നമഃ ശിവായ...
പകൽ, ഗോപുരവഴിയിൽ
പിറ്റേന്ന്.
പകൽ പിറക്കുന്നേയുള്ളൂ. ആകാശത്തു നിന്നു ചന്ദ്രൻ മാഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ കണ്ട വഴികളേയല്ല. ആ കാഴ്ചകൾ സ്വപ്നമായിരുന്നന്നു തോന്നിക്കുന്ന രീതിയിൽ വെളിച്ചം തെരുവിനെ മാറ്റിക്കളഞ്ഞു. ആൾപ്പുഴയില്ല. കടകൾ തുറക്കുന്നതേയുള്ളൂ.
കഥയും കാഴ്ചയും ഒന്നിച്ച് ഉത്സവം നടത്തുന്ന മണ്ണാണിത്. മുന്നോട്ടു നടന്നു. കരിങ്കല്ലിൽ തീർത്ത വിസ്മയക്കാഴ്ചകൾ കിഴക്കുവശത്തുള്ള രാജഗോപുരം തൊട്ടേ തുടങ്ങുന്നു. കരിങ്കൽ പാളികൾ ചേർത്തുവച്ച ചുമരുകൾക്കു മുകളിലാണു ഗോപുരം. സൂക്ഷിച്ചു നോക്കിയാൽ കാണാം, തച്ചന്റെ കരവിരുതിൽ വിരിഞ്ഞ ശിവകഥകൾ. പാലാഴി മഥനം, നടരാജ വിഗ്രഹം, പാർവതീപരിണയം, ഗണേശമുഖം തുടങ്ങി ഒരുപാടു കാഴ്ചകൾ ഗോപുരത്തിലുണ്ട്.
Denne historien er fra August 31, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size